ഈശ്വരപ്രാര്‍ത്ഥന പാടി സംഗീത ലോകത്തേക്ക്; ആദ്യ അയ്യപ്പഭക്തിഗാനത്തിന് സംഗീതമൊരുക്കിയത് മദിരാശിയില്‍; ജീവിതപാതയില്‍ അയ്യപ്പദാസന്മാരായ ജയവിജയന്മാര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈശ്വരപ്രാര്‍ത്ഥന പാടി സംഗീത ലോകത്തേക്ക്; ആദ്യ അയ്യപ്പഭക്തിഗാനത്തിന് സംഗീതമൊരുക്കിയത് മദിരാശിയില്‍; ജീവിതപാതയില്‍ അയ്യപ്പദാസന്മാരായ ജയവിജയന്മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 08:37 am IST
FacebookTwitterWhatsAppTelegram

ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് പത്മശ്രീ കെ.ജി ജയന്‍. ഇരട്ട സഹോദരനായ വിജയനൊപ്പം ചേര്‍ന്നുള്ള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാന രംഗത്തും സിനിമാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറാം വയസില്‍ സംഗീത പഠനം ആരംഭിച്ച ജയന്‍, തന്റെ 10ാം വയസ്സില്‍ കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വച്ചാണ് അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളില്‍ ഈശ്വരപ്രാര്‍ത്ഥന പാടിയ ജയവിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇരുവരേയും കൂടുതല്‍ സംഗീതം പഠിപ്പിക്കണമെന്ന് വീട്ടുകാരോട് പറയുന്നത്.

തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ പാസായി. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ ആയിരുന്നു ഉപരിപഠനം. ഇരുവരുടേയും പാട്ട് ഇഷ്ടപ്പെട്ട ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ, രാജമുദ്രയുള്ള ബട്ടണ്‍ ആണ് ഇരുവര്‍ക്കും സമ്മാനമായി നല്‍കിയത്. പിന്നാലെ ആലത്തൂര്‍ ബ്രദേഴ്‌സിന്റെ അടുത്ത് പാട്ട് പഠിക്കാനുള്ള ഏര്‍പ്പാടും അദ്ദേഹം നേരിട്ട് ചെയ്ത് കൊടുക്കുകയായിരുന്നു.

അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയ-വിജയന്മാര്‍ മലയാളികള്‍ക്ക് സുപരിചിതരാകുന്നത്. തനിക്ക് ലഭിച്ച ഓരോ അവസരങ്ങളും ഭാഗ്യവും തന്നത് അയ്യപ്പനാണെന്ന് പല അവസരങ്ങളിലും ജയന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വൃശ്ചികമാസത്തില്‍ മണ്ഡലകാലത്താണ് ജയന്റെ ജന്മദിനം എന്നതാണ് മറ്റൊരു പ്രത്യേകത. മണ്ഡലകാലത്ത് ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലുമെല്ലാം കേള്‍ക്കുന്ന ഭൂരിഭാഗം പാട്ടുകളും ജയവിജയന്മാരുടെ മികവില്‍ ഒരുങ്ങിയവയാണ്. സംഗീത യാത്രയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേയും, ഡോ.ബാലമുരളീകൃഷ്ണയുടേയും ശിഷ്യത്വം ലഭിച്ചത് വലിയൊരു അനുഗ്രഹമായിട്ടാണ് ജയന്‍ പലപ്പോഴും കണ്ടിരുന്നത്.

ബാലമുരളീ കൃഷ്ണയുടെ ശിഷ്യരായി മദ്രാസില്‍ താമസിക്കുന്ന സമയത്താണ് ജയവിജയന്മാര്‍ എച്ച്എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം രണ്ട് അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് സംഗീതം കൊടുക്കുന്നത്. എം.പി.ശിവം രചിച്ച ഈ പാട്ടുകള്‍ പാടുന്നത് പി.ലീലയാണ്. ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ, ഹരിഹരസുതനേ എന്ന രണ്ട് പാട്ടുകളാണ് അന്ന് ഇരുവരും ചേര്‍ന്ന് ചിട്ടപ്പെടുത്തിയത്. യേശുദാസിനേയും ജയചന്ദ്രനേയും ആദ്യമായി അയ്യപ്പഭക്തിഗാനം പാടിപ്പിക്കുന്നതും ജയവിജയന്മാരാണ്. ശ്രീശബരിശാ ദീനദയാലാ എന്ന ഗാനം ജയചന്ദ്രനും ദര്‍ശനം പുണ്യദര്‍ശനം എന്ന ഗാനം യേശുദാസും ആലപിച്ചു.

ശ്രീകോവില്‍ നട തുറന്നു, നക്ഷത്ര ദീപങ്ങള്‍ തിളങ്ങി തുടങ്ങിയ ഗാനങ്ങളെല്ലാം ഇന്നും ജനപ്രിയമാണ്. 1988ല്‍ ഇരട്ടസഹോദരനായ വിജയന്റെ വിയോഗം ഇദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നു. വിജയന്റെ മരണശേഷം ഇനി പാടേണ്ട എന്ന് പോലും തീരുമാനിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ യേശുദാസ് വിളിക്കുകയും, എല്ലാം മറന്ന് ഒരു കാസറ്റ് ചെയ്യണമെന്ന് ജയനോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ഇക്കാര്യം എസ്.രമേശന്‍ നായരെ കണ്ട് അവതരിപ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ഒന്‍പത് പാട്ടുകളെഴുതി തീര്‍ത്തു. ചന്ദന ചര്‍ച്ചിത നീലകളേബര, രാധ തന്‍ പ്രേമത്തോടാണോ എന്ന് തുടങ്ങിയ പാട്ടുകള്‍ ഉള്‍പ്പെട്ട മയില്‍പ്പീലി എന്ന കാസറ്റ് എക്കാലത്തേയും വലിയ ഹിറ്റായി മാറാന്‍ വലിയ താമസം ഉണ്ടായിരുന്നില്ല.

അതേപോലെ ഭാര്യയുടെ വിയോഗവും വലിയൊരു ദു:ഖമായി അദ്ദേഹം പറയുന്നുണ്ട്. കാന്‍സര്‍ ബാധിച്ചായിരുന്നു ഭാര്യ സരോജിനിയുടെ വിയോഗം. തലേദിവസം കച്ചേരിക്ക് പോകണമായിരുന്നു. മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ ഈ വിയോഗങ്ങളില്‍ നിന്നെല്ലാം അദ്ദേഹം പുറത്തെത്തിയത് സംഗീതത്തിന്റെ പാതയിലൂടെ വീണ്ടും സഞ്ചരിച്ച് കൊണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ പല പ്രതിസന്ധികളേയും മറികടക്കാന്‍ ഭഗവാന്‍ അനുഗ്രഹിച്ച് തന്ന കരുത്ത് ആയാണ് അദ്ദേഹം സംഗീതത്തെ കണ്ടിരുന്നത്.

Tags: MUSICmanoj k jayanK G JAYAN
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies