കൊൽക്കട്ട : രാമനവമി ഘോഷയാത്രകൾ നടത്താൻ വിശ്വഹിന്ദു പരിഷത്തിനും (വിഎച്ച്പി) അഞ്ജനി പുത്ര സേനയ്ക്കും അനുമതി നൽകി കൽക്കട്ട ഹൈക്കോടതി .ചില വ്യവസ്ഥകളോടെയാണ് കോടതി ഘോഷയാത്രയ്ക്ക് ജസ്റ്റിസ് ജയ് സെൻഗുപ്ത അധ്യക്ഷനായ ബെഞ്ച് അനുമതി നൽകിയത് .
ഘോഷയാത്രകളിൽ 200 ൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട് . ഘോഷയാത്രകളിൽ ആയുധങ്ങൾ പ്രദർശിപ്പിക്കരുതെന്നും ശ്രീരാമന്റെ വിഗ്രഹം വഹിക്കുന്ന ഒരു വാഹനം മാത്രമേ ഘോഷയാത്രയിൽ ഉൾപ്പെടുത്താവൂവെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇരു സംഘടനകൾക്കും തങ്ങളുടെ റാലികൾ വ്യത്യസ്ത ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്യാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിഎച്ച്പിയുടെ ജാഥ ഇന്നാണ് സജ്ജീകരിച്ചിരിക്കുന്നത് . ഏപ്രിൽ 21-ന് അഞ്ജനി പുത്ര സേനയോട് ജാഥ സംഘടിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രാമനവമി പരിപാടികളിൽ സമീപ വർഷങ്ങളിൽ നിരവധി വർഗീയ സഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് . കഴിഞ്ഞ വർഷവും ഹൂഗ്ലി, ഹൗറ ജില്ലകളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.