പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ നിരക്കിന് ഇന്ത്യൻസിന് പിഴയിട്ട് മാച്ച് റഫറി. സീസണിൽ രണ്ട് മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്ക് വഴങ്ങിയതോടെയാണ് ടീമിനെ ശിക്ഷിച്ചത്. നായകൻ ഹാർദിക് പാണ്ഡ്യക്ക് 24 ലക്ഷം രൂപയും ഇംപാക്ട് പ്ലേയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനോ 6 ലക്ഷം രൂപയോ പിഴ ചുമത്തി. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കി ക്യാപ്റ്റനെ ഒരു മത്സരത്തിൽ നിന്ന് വിലക്കും.
ഇന്നലെ ലക്‌നൗവിനെതിരായ മത്സരത്തിൽ നിശ്ചിത സമയത്ത് മുംബൈ ഇന്ത്യൻസ് ഇന്നിംഗ്സ് പൂർത്തിയാക്കിയിരുന്നില്ല.. ഇത് കാരണം അവസാന ഓവറിൽ മുംബൈക്ക് ബൗണ്ടറി ലൈനിൽ നാല് ഫീൽഡർമാരെ മാത്രമേ നിർത്താനായുള്ളൂ. സീസണിൽ ശേഷിക്കുന്ന നാലു മത്സരങ്ങളിൽ ജയിച്ചാൽ മാത്രമെ മുംബൈക്ക് 14 പോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാൻ സാധിക്കൂ. മറ്റ് ടീമുകളുടെ മത്സരഫലവും കൂടി ആശ്രയിച്ചായിരിക്കും പ്ലേ ഓഫ് പ്രവേശനം.