ചെന്നൈ: തമിഴ്നാട് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബസിൽ ചൈനീസ് ഭാഷയിൽ ബോർഡ് പ്രദർശിപ്പിച്ചതിൽ വിവാദം. ദിണ്ടിഗലിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന ബസിലാണ് തമിഴിന് പകരം ചൈനീസ് ഭാഷയായ മണ്ഡാരിനിൽ എഴുതിയിരിക്കുന്ന ഇലക്ട്രോണിക് നെയിംപ്ലേറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഡിഎംകെ സർക്കാരിന്റെ ചൈനീസ് ആഭിമുഖ്യത്തെ വിമർശിച്ച് തമിഴ്നാട്ട് ബിജെപി ഐടി സെൽ വൈസ് പ്രസിഡൻ്റ് കാർത്തിക് ഗോപിനാഥ് രംഗത്ത് വന്നു. മണ്ഡാരിൻ ഭാഷയിലുള്ള നെയിം ബോർഡ് സ്റ്റാലിൻ സർക്കാരിന്റെ ചൈനീസ് പ്രേമത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കനിമൊഴി അക്ക പറഞ്ഞത് പോലെ ചൈന നമ്മുടെ പ്രഖ്യാപിത ശത്രുവല്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
Stalin @mkstalin government cannot hide their love for the Chinese I guess !Name boards in mandarin🙄 @KanimozhiDMK akka be like – after all China is not a declared enemy 😒 pic.twitter.com/oOvXARzIHF
— karthik gopinath(மோடியின் குடும்பம் ) (@karthikgnath) April 26, 2024
2024 ഫെബ്രുവരിയിൽ തൂത്തുക്കുടി ജില്ലയിൽ ഐഎസ്ആർഒ വിക്ഷേപണ സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യന്നതിമായി ബന്ധപ്പെട്ട് ഡിഎംകെ സർക്കാർ പ്രസിദ്ധീകരിച്ച പരസ്യവും ചൈനീസ് പ്രേമം കൊണ്ട് വിവാദത്തിലായിരുന്നു. ഐഎസ്ആർഒ റോക്കറ്റിന് പകരം ചൈനീസ് പതാക വഹിച്ച റോക്കറ്റാണ് അന്ന് പ്രദർശിപ്പിച്ചത്.