തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ അപമാനിച്ച കേസിൽ വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുള്ളിലെ ക്യാമറയിൽ സിസിടിവി ദൃശ്യങ്ങളില്ല. മെമ്മറി കാർഡ് കാണാനില്ലെന്ന് ബസ് പരിശോധിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ക്യാമറകളുള്ള ബസിൽ ഒരു ദൃശ്യവും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
ഡ്രൈവർ യദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബസ് പരിശോധനക്കിടെയാണ് മെമ്മറി കാർഡ് കാണാതായ വിവരം പൊലീസ് അറിയിച്ചത്. മെമ്മറി കാർഡ് മാറ്റിയെന്ന സംശയമുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മേയർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
സംഭവത്തിൽ പ്രതികരിച്ച് ഡ്രൈവർ യദുവും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കാർ ആരെങ്കിലും മനഃപൂർവ്വം മാറ്റിയതാകാമെന്നും സംഭവസമയത്ത് ക്യാമറകൾ പ്രവർത്തിച്ചിരുന്നതായും ഡ്രൈവർ പറഞ്ഞു.