മുംബെെ: എറണാകുളത്തേക്ക് പുറപ്പെട്ട ഡുറെൻ്റോ എക്പ്രസ്സിൽ ഫയർ അലാറം മുഴങ്ങിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. രത്നഗിരിക്കും ഗോവക്കും ഇടയിൽ വെച്ചായായിരുന്നു സംഭവം.
പുലർച്ചെയാണ് യാത്രക്കാരെ ഭയപ്പാടിലാക്കി അലാറം മുഴങ്ങിയത്. ഫയർ ഡിറ്റക്ഷന്‍ സാദ്ധ്യതയുണ്ടെന്നും, തീപിടുത്തത്തിനും അടിയന്തര രക്ഷാപ്രവർത്തനത്തിനുമുള്ള മുന്നറിയിപ്പായതു കൊണ്ടു തന്നെ ആളുകൾ ലഗേജ് എടുത്ത് വാതിലിന്നടുത്തേക്ക് നീങ്ങി. എന്നാൽ വാതിൽ തുറന്ന് നോക്കിയപ്പോൾ ട്രെയിൻ ടണലിൽ നിർത്തിയിട്ട നിലയിലായിരുന്നു.
സിഗ്നൽ ഇല്ലാത്തത് കൊണ്ടോ മറ്റോ ടണലിൽ അൽപനേരം നിർത്തിയിട്ടപ്പോൾ ടണലിൽ സ്വാഭാവികമായി രൂപപ്പെടുന്ന പുക എസി മുഖേനയും വാതിലിന്റെ വിടവിലൂടെയും കമ്പാർട്ട്മെൻ്റിൽ എത്തിയപ്പോൾ ഓട്ടോമാറ്റിക് സ്മോക് ഡിറ്റക്ഷൻ സംവിധാനവും, ബ്രേക്കും പ്രവർത്തനക്ഷമമായി വണ്ടി മുന്നോട്ടു നീങ്ങാത്ത അവസ്ഥയായി. ഏതാണ്ട് അര മണിക്കൂറിന് ശേഷമാണ് അലാറം ഓഫാക്കി വണ്ടി യാത്ര തുടർന്നത്. അലാറം കേട്ട് പരിഭ്രാന്തരായി വണ്ടിയിൽ നിന്നും ആരും ഇറങ്ങാൻ ശ്രമിക്കാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.