മുംബൈ ; ലൗജിഹാദിൽ കുടുങ്ങിയ 19 കാരിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു . മാൻഖുർദ് നിവാസിയായ പൂനം ഷിർസാഗറിന്റെ മൃതദേഹമാണ് റായ്ഗഡ് ജില്ലയിലെ ഉറാൻ പ്രദേശത്തെ ചിർനറിൽ പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . കേസിൽ പൂനത്തിന്റെ കാമുകൻ നിസാമുദ്ദീൻ അലി (28) , സുഹൃത്ത് സൊഹൈൽ ഖാൻ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . നിസാമുദ്ദീൻ അലി വിവാഹിതനാണെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി പൂനവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 19 ന് ജോലിയ്ക്കായി പോയ പൂനം തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു .ഏപ്രിൽ 25 നാണ് പൂനത്തിന്റെ മൃതദേഹം വികൃതമായ നിലയിൽ കണ്ടെത്തിയത് . അഴുകിയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാനായില്ല. പിന്നീട് ഹെയർ ക്ലിപ്പിൽ നിന്ന് മൃതദേഹം തിരിച്ചറിഞ്ഞു . ഇടതു തള്ളവിരലിൽ ‘എസ്’ എന്ന് ടാറ്റൂ ചെയ്തിരുന്നതും തെളിവായി .
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറായ നിസാമുദ്ദീനുമായി പൂനത്തിനുള്ള ബന്ധം വ്യക്തമായത് . കസ്റ്റഡിയിലെടുത്തപ്പോൾ പൂനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊല നടത്തിയതെന്ന് നിസാമുദ്ദീൻ പറഞ്ഞു.ലോംഗ് ഡ്രൈവ് എന്ന വ്യാജേനയാണ് പൂനത്തിനെ വനപ്രദേശത്തേയ്ക്ക് കൊണ്ടുപോയതെന്നും ഇയാൾ പറഞ്ഞു. അതേസമയം മകളെ നിസാമുദീൻ ലൗജിഹാദിൽ കുടുക്കി കൊലപ്പെടുത്തിയതാണെന്ന് പൂനത്തിന്റെ കുടുംബം ആരോപിച്ചു.