ഇസ്ലാമാബാദ് : ചാന്ദ്രഗവേഷണത്തിന് ഒരുങ്ങുകയാണ് പാകിസ്ഥാൻ. iCUBE-Q എന്ന് പേര് നൽകിയിരിക്കുന്ന ദൗത്യത്തിനായി ചൈനയിലെ ഷാങ്ഹായ് യൂണിവേഴ്സിറ്റി എസ്ജെടിയു, നാഷണൽ സ്പേസ് ഏജൻസി സുപാർകോ എന്നിവയുടെ സഹകരണത്തോടെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി (ഐഎസ്ടി) ആണ് ഉപഗ്രഹം തയ്യാറാക്കിയത്. മെയ് 3 വെള്ളിയാഴ്ച ചൈനയുടെ Chang’e-6 റോക്കറ്റിനൊപ്പം ഈ ഉപഗ്രഹം വിക്ഷേപിക്കും.
പാകിസ്ഥാന്റെ ഈ ദൗത്യത്തെ ചരിത്രപരമെന്നാണ് ഐഎസ്ടി വിശേഷിപ്പിച്ചത്. പാകിസ്ഥാന്റെ ഓർബിറ്ററിൽ രണ്ട് ഒപ്റ്റിക്കൽ ക്യാമറകളുണ്ട്, അത് ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ എടുക്കും. ഓർബിറ്ററിനെ ചൈനയുടെ Chang’e-6 ദൗത്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ദൗത്യത്തിൽ പാകിസ്ഥാന്റെ ക്യൂബ്സാറ്റ് എന്ന ഉപഗ്രഹവും അയക്കുന്നുണ്ട് . ഈ ഉപഗ്രഹം വികസിപ്പിച്ചെടുത്തത് IST ആണ്. ക്യൂബിക് ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഈ ദൗത്യത്തിലൂടെ ചൈന ചന്ദ്രോപരിതലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന ശേഷം ഗവേഷണം നടത്തുകയും ചെയ്യും. പാകിസ്ഥാന്റെ ഉപഗ്രഹം പല ആവശ്യങ്ങൾക്കും അയക്കുന്നുണ്ട്. ഇതിലൂടെ ശാസ്ത്രഗവേഷണ മേഖല, സാങ്കേതിക വിദ്യയുടെ വികസനം, ബഹിരാകാശ മേഖല എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ ശേഖരിക്കുമെന്ന് പറയപ്പെടുന്നു. ഈ ഉപഗ്രഹത്തിന്റെ വലിപ്പം വളരെ ചെറുതാണ്, അതിനാൽ മറ്റ് ഉപഗ്രഹങ്ങളെ അപേക്ഷിച്ച് ഇതിന്റെ വിലയും കുറവാണ്. IST യുടെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മൂൺ മിഷൻ കാണാൻ കഴിയും. ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന്റെ ആറാമത്തെ സീരീസാണ് Chang’e-6, ഇതിന് മുമ്പ് ചൈന നിരവധി ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.