മുസാഫർനഗർ : മതം മാറ്റാൻ ശ്രമിച്ച കാമുകനിൽ നിന്ന് രക്ഷപെട്ട് പൊലീസിൽ പരാതി നൽകി യുവതി.ഹരിയാനയിലെ ജിന്ദ് ജില്ല സ്വദേശിയായ പെൺകുട്ടിയാണ് ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ കാമിൽ എന്ന യുവാവിനെതിരെ പരാതി നൽകിയത് . യഥാർത്ഥ പേരും വിവരങ്ങളും മറച്ച് വച്ച് കമൽ എന്ന പേരിലാണ് യുവാവ് തന്നെ പരിചയപ്പെട്ടതും , പ്രണയത്തിൽ കുരുക്കിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
സമൂഹമാദ്ധ്യമം വഴിയാണ് യുവതി കാമിലിനെ പരിചയപ്പെട്ടത് . പിന്നീട് സൗഹൃദം പ്രണയമായി മാറി. വിവാഹത്തിന്റെ പേരിലാണ് ഇയാൾ പെൺകുട്ടിയെ കുടുക്കിയത്. ഇയാൾക്ക് പെൺകുട്ടിയുമായി ശാരീരിക ബന്ധവും ഉണ്ടായിരുന്നു. അശ്ലീല ഫോട്ടോകളും വീഡിയോകളും ഉണ്ടാക്കി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. ഒരു വർഷം മുമ്പ് കാമിൽ പെൺകുട്ടിയോട് തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ അവളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ കാമിൽ മുസ്ലീമാണെന്നും യുവതി മനസിലാക്കി .
ഭീഷണിയ്‌ക്ക് വഴങ്ങി ഒപ്പം ചെന്ന യുവതിയെ ഒരു വർഷത്തോളം കാമിൽ തന്റെ വീട്ടിൽ പാർപ്പിച്ചു. കാമിലും കുടുംബവും യുവതിയെ തല്ലുകയും , മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു . ബുർഖ ധരിക്കാനും , ഉറുദു പഠിപ്പിക്കാനും ശ്രമിച്ചു . രണ്ട് തവണ ഗർഭച്ഛിദ്രവും നടത്തിയതായി യുവതി പറയുന്നു. ഒടുവിൽ ഹിന്ദുസംഘടന പ്രവർത്തകരുടെ സഹായത്തോടെ കാമിലിന്റെ വീട്ടിൽ നിന്ന് രക്ഷപെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു .
‘ കാമിലിന്റെ ഒരു സഹോദരൻ ദുബായിലും മറ്റൊരു സഹോദരൻ കേരളത്തിലും ജോലി ചെയ്യുന്നു. അവരും പെൺകുട്ടികളെ ഇതുപോലെ കുടുക്കുന്നുണ്ടാകും . കാമിൽ ശിക്ഷിക്കപ്പെടണം . ഒരിക്കലും ജയിലിൽ നിന്ന് പുറത്തു വരരുത്. പുറത്തു വന്നാൽ, എന്നെപ്പോലെ എത്ര പെൺകുട്ടികളെ അവൻ കെണിയിലാക്കി അവരുടെ ജീവിതം നശിപ്പിക്കുമെന്ന് എനിക്കറിയില്ല.‘ – യുവതി പറയുന്നു.