തെക്കുപടിഞ്ഞാറൺ മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നു.മഴക്കാലത്ത് ട്രെയിനുകളുടെ വേഗതയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനാലാണ് സമയത്തില്‍ മാറ്റം വരുന്നത്. ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈംടേബിൾ.
സമയം മാറുന്ന പ്രധാന ട്രെയിനുകൾ
- തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. കോഴിക്കോട്-വൈകീട്ട് ആറിനുപകരം 5.07-ന് എത്തും. കണ്ണൂരിൽ
6.37ന് എത്തും ( നിലവിൽ-7.32ന്) - ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ വൈകിയെത്തും. മംഗളൂരു- പുലർച്ചെ 5.45. കണ്ണൂർ-8.07. ഷൊർണൂർ-12.05. തിരുവനന്തപുരം- രാത്രി 7.35-ന്
- എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂർ നേരത്തേ പുറപ്പെടും. ഉച്ചയ്ക്ക് 1.25 ന് പുറപ്പെട്ടിരുന്ന ട്രെയിൻ രാവിലെ-10.30 എറണാകുളത്തു നിന്ന് പുറപ്പെടും.
- നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ വൈകിയെത്തും. രാത്രി 11.35-ന് മംഗളൂരു. ഷൊർണൂർ-പുലർച്ചെ-5.25. എറണാകുളം-8.00.
- മംഗളുരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്ക്ക്-12.45-ന് പുറപ്പെടും. നിലവിൽ-2.20.
- മംഗളൂരു-ഗോവ വന്ദേഭാരത് (20646) 8.30-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 1.15-ന് പകരം രണ്ടിന് ഗോവയിലെത്തും.
- ഗോവ-മംഗളൂരു വന്ദേഭാരത് (20645) വൈകീട്ട് 5.35-ന് പുറപ്പെടും. നിലവിൽ 6.10-നാണ് പുറപ്പെടുന്നത്.
- മുംബൈ-ഗോവ വന്ദേഭാരത് (22229) രാവിലെ 5.25-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 3.30-ന് മാത്രമേ ഗോവയിലെത്തൂ. നിലവിലെ സമയത്തേക്കാൾ 2.20 മണിക്കൂർ വൈകും.
- ഗോവ-മുംബൈ വന്ദേഭാരത് (22230) ഉച്ചയ്ക്ക് 12.20-ന് പുറപ്പെടും. 2.40-നാണ് പുറപ്പെട്ടിരുന്നത്.