നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം സെമി. 2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യക്കാണ് വിജയത്തിന് മുൻതൂക്കമുള്ളത്. എന്നാൽ ഇംഗ്ലണ്ടിന്റെ മുൻ നായകന്മാരായ നാസർ ഹുസൈനും മൈക്കിൾ ആതർട്ടനും ഇന്ത്യയെ മറ്റൊരു കാര്യമാണ് ഓർമിപ്പിക്കുന്നത്. 2022 ടി20 ലോകകപ്പിലെ സെമിയിലെ പരാജയമാണ് ഹുസൈൻ പറയുന്നത്.
ടി20 ലോകകപ്പിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാകും ഏറ്റുമുട്ടുക. ഇന്ത്യക്കെതിരെയുള്ള സെമിയിൽ അഡ്‌ലെയ്ഡ്
ആവർത്തിക്കും. ഈ ഇംഗ്ലണ്ട് നിര ഇന്ത്യയെ ഒരിക്കലും പേടിക്കില്ല. പിച്ചിന് വേഗത കുറവാണെങ്കിൽ ഒരു പക്ഷേ ഇന്ത്യക്ക് ഇംഗ്ലണ്ട് ബാറ്റർമാരെ ബുദ്ധിമുട്ടിക്കാനാകും.—- നാസർ ഹുസൈൻ പറഞ്ഞു. ഇംഗ്ലണ്ട് ഇന്ത്യയെയും ദക്ഷിണാഫ്രിക്ക അഫ്ഗാനെയും തോൽപ്പിക്കും. വരുന്നത് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ഫൈനലാകും—–മൈക്കൽ ആതർട്ടൺ പറഞ്ഞു.
2022 ടി20 ലോകപ്പ് സെമിയിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അഡ്‌ലെയ്ഡിലായിരുന്നു മത്സരം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അലക്സ് ഹെയ്ൽസും ജോസ് ബട്ലറും ചേർന്നാണ് ജയിപ്പിച്ചത്.