വിമർശിച്ചരും പുച്ഛിച്ച് തള്ളിയവരും കുറ്റപ്പെടുത്തിയവരും ഇന്നലെ അവനെ വാഴ്ത്തിപ്പാടി. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ യാത്ര അവിശ്വസനീയമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിലെ അവസാന ഓവറിൽ കൃത്യതപാലിച്ച ഹാർദിക് ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ്.
ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഭാവി സുരക്ഷിതമാക്കാൻ മാനേജ്മെന്റ് എടുത്ത തീരുമാനത്തിന്റെ പാപഭാരവും ഹാർദ്ദിക്കിനായിരുന്നു ചുമക്കേണ്ടി വന്നത്. രോഹിത്തിനെ മാറ്റി ഹാർദ്ദിക്കിനെ നായകനാക്കിയ തീരുമാനം ഏറെ വിമർശിക്കപ്പെട്ടു. സ്വന്തം കാണികൾ വരെ കൂവി തോൽപ്പിക്കാൻ ശ്രമിച്ചിട്ടും ആ വേദന ഉളളിലൊതുക്കി. വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള വേദി ഏതെന്ന് അപ്പോഴെ മനസിൽ കുറിച്ചിരുന്നു സ്റ്റാർ ഓൾറൗണ്ടർ.
8 വർഷം മുമ്പ് നടന്ന ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഹുങ്ക് തകർത്ത അവസാന ഓവർ മാജിക്കിന്റെ ആവർത്തനമായിരുന്നു ബാർബഡോസിലും. ഒടുവിൽ ടി 20 കിരീടം നേടിയ ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മ കെട്ടിപ്പിടിച്ച് ചുംബനം നൽകിയപ്പോഴും ബിസിസിഐ സെക്രട്ടറി ജയ് ഷാ ആശ്ലേഷിക്കുമ്പോഴും ഹാർദികിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വിജയത്തിന് ശേഷം വൈകാരികമായി പാണ്ഡ്യ സംസാരിക്കുന്നതിനിടെയാണ് രോഹിത് ഹാർദിക്കിന്റെ കവിളിൽ ചുംബിച്ചത്. സ്വന്തം കഴിവുകളിൽ അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്ന് വൈസ് ക്യാപ്റ്റൻ കൂടിയായ ഹാർദിക് ആത്മവിശ്വാസത്തോടെ പറഞ്ഞു.
Rohit Sharma kissing Hardik Pandya after the win. 🥺 pic.twitter.com/DoGUsbJaWG
— Johns. (@CricCrazyJohns) June 29, 2024
“>
‘ എനിക്ക് വളരെയധികം വൈകാരികമായ നിമിഷമാണിത്. കടന്നു പോയ ആറ് മാസക്കാലം ഞാനൊന്നും മിണ്ടിയിരുന്നില്ല. കാരണം മോശമായിരുന്നു കാര്യങ്ങൾ. പക്ഷേ പക്ഷേ തിളങ്ങാനാകുന്ന സമയം വരുമെന്ന് എനിക്കറിയാമായിരുന്നു. വിജയത്തിനായി ഞങ്ങൾ ഒരുപാട് പരിശ്രമിച്ചു. രാജ്യം ആഗ്രഹിച്ചത് നേടാൻ ഞങ്ങൾക്ക് സാധിച്ചു. പരമാവധി സമചിത്തത പാലിക്കുന്നതിലും, സമ്മർദ്ദം ദക്ഷിണാഫ്രിക്കയ്ക്ക് നൽകുന്നതിലുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ. അവസാന 5 ഓവറുകളിലെ ബൗളർമാരുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അവസാന ഓവറിൽ എന്റെ ലക്ഷ്യം വിജയം കാണണമെന്ന് ഉറപ്പിച്ചു. ആ സമ്മർദ്ദം താൻ ആസ്വദിച്ചു.”- ഹാർദിക് പറഞ്ഞു.