ലോകത്തിലെ ഏറ്റവും ചെറിയ പ്രൈമേറ്റായ ഫിലിപ്പൈൻസ് ടാർസിയറിനെ പകർത്തി ലോകസഞ്ചാരിയും മലയാളിയുമായ ഡോ. എൻ. ജെ. നടരാജൻ. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തിനികൾ ഉൾപ്പെടുന്ന ഗോത്രം വർഗമാണ് പ്രൈമേറ്റ്. ബുദ്ധിവികാസമുള്ള ജീവി വർഗത്തിൽപ്പെട്ട ഇതിനെ ഫിലിപ്പൈൻസ് ബഹോളിലെ ടാർസിയർ സങ്കേതത്തിൽ നിന്നാണ് ഡോക്ടർ പകർത്തിയത്.
85 മുതൽ 160 മില്ലിമീറ്റർ വരെയാണ് ഇതിന്റെ ഉയരം. 80 ഗ്രാം മുതൽ 160 വരെയാണ് ഭാരം. ശരീരത്തിന് അപേക്ഷിച്ച് വലിയ കണ്ണുകളാണ് ഇതിന്റെ സവിശേഷത. തലയോട്ടിയിൽ ഉറപ്പിച്ച നിലയിലാണ് കണ്ണുകൾ. 180 ഡിഗ്രിയിൽ തല ചലിപ്പിക്കാനും അതുവഴി ചുറ്റുമുള്ളത് കാണാൻ അനുവദിക്കുന്നു. തലയ്ക്കും ശരീരത്തിനും 10 മുതൽ 15 സെൻ്റീമീറ്റർ വരെ നീളമുണ്ട്. പിൻകാലുകൾക്ക് ഇതിന്റെ ഇരട്ടി നീളമുണ്ട്. 20 മുതൽ 25 സെൻ്റീമീറ്റർ വരെ നീളമുള്ള നേർത്ത വാൽ അവയ്ക്കും ഉണ്ട്.
ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുട്ടിതേവാങ്കുമായി സാമ്യം തോന്നും. ഈ അപൂർവ ജീവിയെ ഈ സങ്കേതത്തിൽ മാത്രമേ കാണാൻ സാധിക്കുവെന്നതും ശ്രദ്ധേയമാണ്. സങ്കേതത്തിലെത്തിയാൽ തന്നെ ടാർസിയറിനെ ഒരുനോക്ക് കാണണമെങ്കിൽ തന്നെ ഏറെ പണിപ്പെടും. എവിടെയാണ് ഇരിക്കുന്നതെന്നും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ലോകത്തിന്റെ നാനാ കോണിൽ നിന്ന് ആയിരങ്ങളാണ് ഈ അപൂർവ ജീവിയെ കാണാനായി എത്തുന്നത്.