ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ അന്താരാഷ്‌ട്ര ടി20യിൽ നിന്ന് വിരമിച്ച് രവീന്ദ്ര ജഡേജ. ഏകദിനത്തിലും ടെസ്റ്റിലും തുടരുമെന്നും താരം അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ലോകകപ്പ് ഫൈനലിന് പിന്നാലെ വിരമിൽ പ്രഖ്യാപിച്ച മൂന്നാമത്തെ താരമാണ് ജഡേജ. വിരാട് കോലിയും രോഹിത്ത് ശർമ്മയും ഇന്നലെ കിരീടനേട്ടത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
”പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. അന്താരാഷ്‌ട്ര ടി20യിൽ നിന്ന് വിരമിക്കുകയാണ്. രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഏകദിന- ടെസ്റ്റ് ഫോർമാറ്റുകളിൽ തുടരും. ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്നും” ജഡേജ കുറിച്ചു
View this post on Instagram
“>
2009-ലാണ് ജഡേജ ടി20യിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്ക് വേണ്ടി 74 ടി20 മത്സരങ്ങളിൽ കളിച്ച താരം 515 റൺസും 54 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. പുറത്താകാതെ നേടിയ 46 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.