21 വർഷം, 188 ടെസ്റ്റുകൾ, 704 വിക്കറ്റ്; പ്രായത്തെയും ചരിത്രത്തെയും മുട്ടുക്കുത്തിച്ച ഒരേയൊരു ജിമ്മി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

21 വർഷം, 188 ടെസ്റ്റുകൾ, 704 വിക്കറ്റ്; പ്രായത്തെയും ചരിത്രത്തെയും മുട്ടുക്കുത്തിച്ച ഒരേയൊരു ജിമ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 08:29 pm IST
FacebookTwitterWhatsAppTelegram

—ആർ.കെ രമേഷ്—-

ജെയിംസ് മൈക്കൽ ആൻഡേഴ്സൺ, എന്ന ജിമ്മി ആൻഡേഴ്സൺ 704 വിക്കറ്റുമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമ്പോൾ പേസ് ബൗളിം​ഗിന്റെ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നത്. ലോർഡ്സിൽ തുടങ്ങി അതേ ലോർഡ്സിൽ 21 വർഷത്തെ യാത്രകൾക്കൊടുവിൽ ജയത്തോടെ ഫുൾസ്റ്റോപ്പിടുന്ന കരിയറിൽ എണ്ണിയാലൊടുങ്ങാത്ത പല റെക്കോർഡുകളും ഈ വലം കൈയൻ പേസർ എറിഞ്ഞിട്ടു. വിക്കറ്റ് വേട്ടക്കാരിൽ രണ്ടു സ്പിന്നർമാർക്ക് പിന്നിലാണ് ഈ പേസ് ഇതിഹാസത്തിന്റെ സ്ഥാനമെങ്കിലും ആ നേട്ടത്തിലെത്തിയ ആദ്യ അതിവേഗക്കാരനാണ് ജിമ്മി.

മുന്നിലുള്ളത് ഷെയ്ൻ വോണും(708), മുത്തയ്യ മുരളീധരനും(800). 41-ാം വയസിൽ അവസാന മത്സരത്തിനിറങ്ങിയപ്പോൾ ആൻഡേഴ്സന്റെ വേ​ഗത്തിനും സ്വിം​ഗിനും മൂർച്ച കൂടിയതല്ലാതെ ഒരുശതമാനം പോലും കുറഞ്ഞിട്ടില്ലെന്ന് പറയേണ്ടിവരും. ആത്മസമർപ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലം. അതിനുദാഹരണമാണ് വിൻഡീസിന്റെ രണ്ടാം ഇന്നിം​ഗ്സിൽ വീഴ്‌ത്തിയ മൂന്ന് വിക്കറ്റുകൾ. ഭാവിയിൽ ഇം​ഗ്ലണ്ടിനായി താരം പുതിയ റോളിലെത്തിയേക്കാമെന്ന് പ്രതീക്ഷിക്കാം.

194 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റ് നേടിയ ജിമ്മി 19 ടി20 കളിൽ നിന്ന് 18 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2002-ൽ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ അരങ്ങേറിയപ്പോൾ ടെസ്റ്റിൽ ഒരുവർഷത്തിന് ശേഷം സിംബാബ്വെക്കെതിരെയായിരുന്നു ആദ്യ മത്സരത്തിനിറങ്ങിയത്. ആദ്യ അഞ്ചുവർഷം ടീമിൽ സ്ഥിരമാകാൻ ആൻഡേഴ്സന് വല്ലാതെ കഷ്ടപ്പെട്ടു. എന്നാൽ 2003 ലെ ഏകദിന ലോകകപ്പിൽ പാകിസ്താന് എതിരെ നടത്തിയ നാലു വിക്കറ്റ് പ്രകടനം ആൻഡേഴ്സണെ ലോകത്തിന് അടയാളപ്പെടുത്തി.

2007ന് ശേഷം ഇം​ഗ്ലണ്ട് ബൗളിം​ഗ് നിരയുടെ നട്ടെല്ലായി ജിമ്മി വളർന്നു. പുതിയ പന്തുകളിൽ അയാൾ എതിരാളികൾക്ക് പേടി സ്വപ്നമായി. കുറഞ്ഞ റണ്ണപ്പിലും കൂടുതൽ വേ​ഗത കൈവരിക്കുന്ന ആൻഡേഴ്സന്റെ കൃത്യതയും സ്വിം​ഗും ബാറ്റർമാർക്ക് വെല്ലുവിളിയായി. ഇതിഹാസങ്ങളടക്കം അയാൾക്ക് മുന്നിൽ പകച്ചു. 2008 മുതൽ സ്റ്റുവർട്ട് ബ്രോഡുമായി ചേർന്ന് പേസ് ബൗളിം​ഗിൽ വേറിട്ടൊരു കൂട്ടുക്കെട്ടിന് തുടക്കമിട്ടു. ഇരുവരും ചേർന്ന് ഇക്കാലയളവിൽ 1039 വിക്കറ്റുകളാണ് പിഴുതത്. ഇതും മറ്റാെരു നാഴികകല്ലാണ്. ഇം​ഗ്ലണ്ടിൽ ആൻഡേഴ്സൺ കൂടുതൽ അപകടകാരിയായിരുന്നു. 106 മത്സരങ്ങളിൽ 438 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.

സ്പിന്നിനെ തുണയ്‌ക്കുന്ന ഏഷ്യൻ പിച്ചുകളിലും അയാൾ സ്വിം​ഗും സീമും വേ​ഗവും കണ്ടെത്തി. 32 ടെസ്റ്റുകളിൽ 92 പേരെ കൂടാരം കയറ്റി അവിടെയും റെക്കോർഡിട്ടു. 2012ൽ ഇന്ത്യയിലെ പരമ്പര വിജയത്തിൽ 12 വിക്കറ്റുമായി തിളങ്ങി നിർണായക പ്രകടനം നടത്തി. 41-ാം വയസിലും അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് അദ്ദേഹം. 36-ാം വയസിന് ശേഷം 50 ടെസ്റ്റ് കളിച്ച ജിമ്മി 164 വിക്കറ്റുകൾ സ്വന്തമാക്കി കരുത്ത് കൂടിയിട്ടേയുള്ളൂവെന്ന് അടിവരയിട്ടു പറഞ്ഞു. ഇക്കാലയളവിൽ ഏഴു തവണ അഞ്ചുവിക്കറ്റ് പ്രകടനവും നടത്തി.  23.91 ആയിരുന്നു ശരാശരി. അദ്ദേഹത്തിന്റെ കരിയറിലെ ആവറേജിനെക്കാളും(26.45) മികച്ചത്.

Tags: JamesremarkableenglandBackCareerlookAnderson
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies