ശ്രീലങ്കൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 നായകനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു.ശുഭ്മാൻ ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യക്ക് ഉപനായക സ്ഥാനവും നൽകിയില്ല. മലയാളി താരം സഞ്ജു സാംസണെ ടി20 ടീമിൽ മാത്രം ഉൾപ്പെടുത്തിയപ്പോൾ റിയാൻ പരാഗിനെ ടി20യിലും ഏകദിനത്തിലും ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിനെ പരിഗണിച്ചില്ല. ഋതുരാജ് ഗെയ്ക്വാഗദിനെ ഇരു ടീമുകളിലും പരിഗണിച്ചില്ല.
ഏകദിനത്തിൽ രോഹിത് നയിക്കുമ്പോൾ അവധി ചുരുക്കി കോലിയും മടങ്ങിയെത്തി. ജസ്പ്രീത് ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചു. കെ.എൽ രാഹുലും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാർ. ബിസിസിഐ കരാറിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യറും ഏകദിന ടീമിൽ മടങ്ങിയെത്തി. ശിവം ദുബെ ഇരു ടീമിലും സ്ഥാനം നിലനിർത്തി. കൊൽക്കത്ത പേസർ ഹർഷിദ് റാണയും ഏകദിന ടീമിലുണ്ട്. പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ ആദ്യ വെല്ലുവിളിയാണ് ശ്രീലങ്കൻ പര്യടനം.
ടി20: സൂര്യകുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയി , അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മൊഹമ്മദ്. സിറാജ്.
ഏകദിനം: രോഹിത് ശർമ്മ (C), ശുഭ്മാൻ ഗിൽ (VC), വിരാട് കോലി, കെഎൽ രാഹുൽ (WK), ഋഷഭ് പന്ത് (WK), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.















