കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; സംഘർഷവും ഭീഷണിയുമായി എസ്എഫ്‌ഐ;ഗവർണർ നോമിനേറ്റ് ചെയ്ത രണ്ടുപേർക്ക് വിജയം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; സംഘർഷവും ഭീഷണിയുമായി എസ്എഫ്‌ഐ;ഗവർണർ നോമിനേറ്റ് ചെയ്ത രണ്ടുപേർക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് പേർക്ക് വിജയം. ജനറൽ സീറ്റുകളിലേക്ക് മത്സരിച്ച ടി. ജി വിനോദ് കുമാർ, പി. എസ് ഗോപകുമാർ എന്നിവരാണ് വിജയിച്ചത്. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സെനറ്റ് അംഗങ്ങളുടെയും പ്രതിഷേധങ്ങളുടെ നടുവിലായിരുന്നു സിൻഡിക്കേറ്റിലേക്കുളള തെരഞ്ഞെടുപ്പ് നടന്നത്.

ഗവൺമെന്റ് കോളജ് അധ്യാപക സീറ്റിലും സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളിലും എൽഡിഎഫ് പ്രതിനിധികളാണ് വിജയിച്ചത്. ഗവർണർ ഒഴികെ 96 പേരാണ് വോട്ട് ചെയ്തത്. എന്നാൽ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പരിഗണിക്കുന്നതിനാൽ അതിന്റെ വിധിക്ക് ശേഷം വോട്ടെണ്ണാമെന്ന നിലപാടിൽ ആയിരുന്നു വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ. എന്നാൽ കോടതി വിധി കാക്കേണ്ടെന്നും വോട്ട് എണ്ണണമെന്നും ആവശ്യപ്പെട്ട് ഇടത് അനുകൂലികളും എസ്എഫ്‌ഐയും രംഗത്തെത്തി.

സെനറ്റ് ഹോളിൽ ഡോ മോഹൻ കുന്നുമ്മലിനെ ഇടത് അനുകൂല സെനറ്റ് അംഗങ്ങൾ തടഞ്ഞുവെച്ചു. സർവ്വകലാശാലയ്‌ക്ക് പുറത്ത് തടിച്ചുകൂടിയ എസ്എഫ്‌ഐക്കാരെ അകത്ത് കയറ്റണ്ട എന്ന നിലപാടായിരുന്നുവെങ്കിലും പൊലീസിനെ വെട്ടിച്ചും വിരട്ടിയും അകത്ത് കടന്ന എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടങ്ങി. വോട്ടെണ്ണൽ പെട്ടന്ന് വേണമെന്ന് ആയിരുന്നു എസ്എഫ്‌ഐയുടെയും നിലപാട്. പൊലീസിനെ തടഞ്ഞ് യൂണിവേഴ്‌സിറ്റിയുടെ ഗേറ്റ് തള്ളി തുറന്ന് കൂടുതൽ പ്രവർത്തകരെ എസ്എഫ്‌ഐക്കാർ അകത്തേക്ക് കയറ്റുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ വിസിയുടെ വാഹനത്തിന്റെ കാറ്റ് ഊരി വിട്ടെന്ന് ആരോപണം ഉയർന്നു.

ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ സാദ്ധ്യത ചോദ്യം ചെയ്തുൾപ്പെടെ സമർപ്പിച്ച കേസുകളായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. കോടതി പരിഗണിക്കുന്ന മൂന്ന് കേസുകളിലെയും വിധി വന്ന ശേഷം മാത്രം വോട്ടെണ്ണിയാൽ മതി എന്നായിരുന്നു വിസിയുടെ തീരുമാനം. വിസിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് തർക്കം വന്നപ്പോൾ നിലപാട് എടുത്തത്. ഇതിനെതിരെയാണ് ഇടത് അംഗങ്ങൾ രംഗത്തെത്തിയത്.

സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണാൻ ഹൈക്കോടതി അനുമതി നൽകി. തർക്കമുളള 15 വോട്ടുകൾ പിന്നീട് പരിഗണിക്കാം എന്ന നിബന്ധനയോടെയാണ് വോട്ടെണ്ണാൻ കോടതി അനുമതി നൽകിയത്. ഇതോടെയാണ് വോട്ടെണ്ണിയത്. ഫലം ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹർജികളിലെ ഉത്തരവുകൾക്ക് വിധേയമാണെന്നും ബാലറ്റ് പേപ്പറുകൾ സുരക്ഷിതമെന്ന് സർവകലാശാല ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഒന്നുമില്ലാതിരിക്കുന്നതിനേക്കാൾ നല്ലതാണ് സിൻഡിക്കറ്റ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആയിരുന്നു കോടതിയുടെ വിധി.

12 സീറ്റുകളിലേക്ക് വിജ്ഞാപനം ഇറക്കിയെങ്കിലും ഒൻപത് സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് സീറ്റുകളിലേക്ക് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags: BJPSFIkerala universitySyndicateസിൻഡിക്കേറ്റ്കേരള സർവകലാശാല
ShareTweetSendShare

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies