കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; സംഘർഷവും ഭീഷണിയുമായി എസ്എഫ്‌ഐ;ഗവർണർ നോമിനേറ്റ് ചെയ്ത രണ്ടുപേർക്ക് വിജയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; സംഘർഷവും ഭീഷണിയുമായി എസ്എഫ്‌ഐ;ഗവർണർ നോമിനേറ്റ് ചെയ്ത രണ്ടുപേർക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് പേർക്ക് വിജയം. ജനറൽ സീറ്റുകളിലേക്ക് മത്സരിച്ച ടി. ജി വിനോദ് കുമാർ, പി. എസ് ഗോപകുമാർ എന്നിവരാണ് വിജയിച്ചത്. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സെനറ്റ് അംഗങ്ങളുടെയും പ്രതിഷേധങ്ങളുടെ നടുവിലായിരുന്നു സിൻഡിക്കേറ്റിലേക്കുളള തെരഞ്ഞെടുപ്പ് നടന്നത്.

ഗവൺമെന്റ് കോളജ് അധ്യാപക സീറ്റിലും സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളിലും എൽഡിഎഫ് പ്രതിനിധികളാണ് വിജയിച്ചത്. ഗവർണർ ഒഴികെ 96 പേരാണ് വോട്ട് ചെയ്തത്. എന്നാൽ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പരിഗണിക്കുന്നതിനാൽ അതിന്റെ വിധിക്ക് ശേഷം വോട്ടെണ്ണാമെന്ന നിലപാടിൽ ആയിരുന്നു വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ. എന്നാൽ കോടതി വിധി കാക്കേണ്ടെന്നും വോട്ട് എണ്ണണമെന്നും ആവശ്യപ്പെട്ട് ഇടത് അനുകൂലികളും എസ്എഫ്‌ഐയും രംഗത്തെത്തി.

സെനറ്റ് ഹോളിൽ ഡോ മോഹൻ കുന്നുമ്മലിനെ ഇടത് അനുകൂല സെനറ്റ് അംഗങ്ങൾ തടഞ്ഞുവെച്ചു. സർവ്വകലാശാലയ്‌ക്ക് പുറത്ത് തടിച്ചുകൂടിയ എസ്എഫ്‌ഐക്കാരെ അകത്ത് കയറ്റണ്ട എന്ന നിലപാടായിരുന്നുവെങ്കിലും പൊലീസിനെ വെട്ടിച്ചും വിരട്ടിയും അകത്ത് കടന്ന എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടങ്ങി. വോട്ടെണ്ണൽ പെട്ടന്ന് വേണമെന്ന് ആയിരുന്നു എസ്എഫ്‌ഐയുടെയും നിലപാട്. പൊലീസിനെ തടഞ്ഞ് യൂണിവേഴ്‌സിറ്റിയുടെ ഗേറ്റ് തള്ളി തുറന്ന് കൂടുതൽ പ്രവർത്തകരെ എസ്എഫ്‌ഐക്കാർ അകത്തേക്ക് കയറ്റുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ വിസിയുടെ വാഹനത്തിന്റെ കാറ്റ് ഊരി വിട്ടെന്ന് ആരോപണം ഉയർന്നു.

ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ സാദ്ധ്യത ചോദ്യം ചെയ്തുൾപ്പെടെ സമർപ്പിച്ച കേസുകളായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. കോടതി പരിഗണിക്കുന്ന മൂന്ന് കേസുകളിലെയും വിധി വന്ന ശേഷം മാത്രം വോട്ടെണ്ണിയാൽ മതി എന്നായിരുന്നു വിസിയുടെ തീരുമാനം. വിസിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് തർക്കം വന്നപ്പോൾ നിലപാട് എടുത്തത്. ഇതിനെതിരെയാണ് ഇടത് അംഗങ്ങൾ രംഗത്തെത്തിയത്.

സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണാൻ ഹൈക്കോടതി അനുമതി നൽകി. തർക്കമുളള 15 വോട്ടുകൾ പിന്നീട് പരിഗണിക്കാം എന്ന നിബന്ധനയോടെയാണ് വോട്ടെണ്ണാൻ കോടതി അനുമതി നൽകിയത്. ഇതോടെയാണ് വോട്ടെണ്ണിയത്. ഫലം ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹർജികളിലെ ഉത്തരവുകൾക്ക് വിധേയമാണെന്നും ബാലറ്റ് പേപ്പറുകൾ സുരക്ഷിതമെന്ന് സർവകലാശാല ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഒന്നുമില്ലാതിരിക്കുന്നതിനേക്കാൾ നല്ലതാണ് സിൻഡിക്കറ്റ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആയിരുന്നു കോടതിയുടെ വിധി.

12 സീറ്റുകളിലേക്ക് വിജ്ഞാപനം ഇറക്കിയെങ്കിലും ഒൻപത് സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് സീറ്റുകളിലേക്ക് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags: BJPSFIkerala universitySyndicateസിൻഡിക്കേറ്റ്കേരള സർവകലാശാല
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies