ഹൈദരാബാദ് : ഗണേശോത്സവത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായി ഹൈദരാബാദിലെ ഗണേശ വിഗ്രഹത്തിന്റെ ഉയരം ഈ വർഷം 70 അടിയായി ഉയർത്തും. 50 ടൺ ഭാരമുള്ള വിഗ്രഹത്തിന്റെ ഉയരം കഴിഞ്ഞ വർഷം 63 അടിയാക്കി ഉയർത്തിയിരുന്നു. 1954 ൽ ഒരടി ഉയരമുള്ള വിഗ്രഹം സ്ഥാപിച്ചാണ് ഹൈദരബാദിൽ ഗണേശോത്സവം ആരംഭിച്ചത്.
മുംബൈ, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഈ മഹത്തായ പദ്ധതിയിൽ സഹകരിക്കുന്നു.നിർമ്മാണം നിലവിൽ ഏകദേശം 40% പൂർത്തിയായി. 2024 സെപ്തംബർ 7-നാണ് ഗണേശോത്സവം നടക്കുക . വിഗ്രഹത്തിന് ഏകദേശം 90 ലക്ഷം രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീ സപ്തമുഖ മഹാ ശക്തി ഗണപതി എന്ന് പേരിട്ടിരിക്കുന്ന ഈ വർഷത്തെ വിഗ്രഹം ഏഴ് മുഖങ്ങളും പതിന്നാലു കൈകളുമുള്ള സവിശേഷമായ രൂപകൽപനയിലാകും അവതരിപ്പിക്കുക. കൂടാതെ, അയോധ്യയിലെ രാം ലല്ലയെ അനുസ്മരിപ്പിക്കുന്ന പ്രത്യേക ശ്രീരാമ വിഗ്രഹവും സ്ഥാപിക്കും.















