കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഞാൻ വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്ന തന്നോട് ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല, കതകിൽ വന്ന് ആരും മുട്ടിയിട്ടില്ല. സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്നും എന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ജോമോൾ വ്യക്തമാക്കി. ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
പ്രമുഖ നടിയെ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്ന് പറഞ്ഞു കേട്ടു. എന്നാൽ അവർ ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നില്ലേ. അവസരം നഷ്ടപ്പെടുത്തുന്നു എന്നത് ശരിയല്ല. എനിക്കും അവാർഡ് കിട്ടിയിട്ടുള്ളതാണ്. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് എങ്ങനെ ചോദ്യം ചെയ്യാനാകും. അവരാണല്ലോ കാസ്റ്റിംഗ് തീരുമാനിക്കുന്നത്.
അതിൽ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായവർ പരാതിയുമായെത്തിയാൽ സംഘടന അവർക്കൊപ്പം നിൽക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ വന്ന അറിവുള്ളത്. പരാതിയുമായി ആരും വന്നിട്ടില്ലെന്നും ജോമോൾ പറഞ്ഞു.















