ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമം പുറത്തുവിട്ട് യുവതി. ബെഗളൂരുവിലാണ് ദാരുണ സംഭവം. റൈഡ് കാൻസൽ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. വീഡിയോ പകർത്തിയ ഹിന്ദി സംസാരിക്കുന്ന യുവതിയുടെ ഫോൺ തട്ടിപ്പറിക്കാനും ഇയാൾ ശ്രമിച്ചു.
“അബദ്ധത്തിന്റെ പേരിൽ നിങ്ങൾക്കെങ്ങനെ റൈഡ് റദ്ദാക്കാൻ പറ്റും. നിന്റെ തന്തയാണോ ഗ്യാസ് നിറയ്‌ക്കാൻ പണം നൽകുന്നത്. ഞാൻ പത്ത് മിനിട്ടിലേറെ കാത്തിരുന്നിട്ടും നീ റൈഡ് കാൻസൽ ചെയ്തില്ലേ എന്നും ഇയാൾ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. യുവതി പരാതി നൽകുമെന്ന് പറയുമ്പോൾ. നമുക്ക് ഒരുമിച്ച് പൊലീസ് സ്റ്റേഷനിൽ പോകാമെന്നും നീ എന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും” ഡ്രൈവർ പറയുന്നത് കേൾക്കാം. യുവതിയെ അശ്ലീല പദങ്ങളുപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
പീക്ക് ടൈമിൽ താനും സുഹൃത്തും ഓരോ ഓട്ടോവീതം ബുക്ക് ചെയ്തു. ഇതിൽ ഞാൻ ബുക്ക് ചെയ്ത ഓട്ടോ ആദ്യമെത്തിയപ്പോൾ അവളുടെ ഓർഡർ കാൻസൽ ചെയ്തു. എന്നാൽ ഡ്രൈവർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു പൊലീസ് യുവതിയെ ബന്ധപ്പെട്ടു. നടപടിയെടുക്കുമെന്നും അറിയിച്ചു.
Yesterday I faced severe harassment and was physically assaulted by your auto driver in Bangalore after a simple ride cancellation. Despite reporting, your customer support has been unresponsive. Immediate action is needed! @Olacabs @ola_supports @BlrCityPolice pic.twitter.com/iTkXFKDMS7
— Niti (@nihihiti) September 4, 2024















