അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയേയും സേവിക്കാൻ നിയോഗം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നിയുക്ത മേൽശാന്തിമാർ. അയ്യനെ പൂജിക്കാൻ നിയോഗം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്നാണ് ശബരിമല നിയുക്ത മേൽശാന്തി അരുൺ കുമാർ നമ്പൂതിരി പറഞ്ഞത്. ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ് ഇന്ന് സാധ്യമായതെന്ന് നിയുക്ത മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരിയും പറഞ്ഞു.
2015-17 കാലഘട്ടത്തിലാണ് ആറ്റുകാൽ മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിക്ക് നിയമനം ലഭിച്ചത്. ഒരു വർഷത്തേക്കാണ് നിയമനമെങ്കിലും ഭക്തജനങ്ങളുടെയും ഭരണസമിതിയുടെയും സ്നേഹവും ഭഗവതിയുടെ അനുഗ്രഹവും കൊണ്ട് വീണ്ടും അടുത്ത നറുക്കെടുപ്പിൽ പരിഗണിക്കുകയായിരുന്നു. നറുക്ക് വീണ്ടും വീഴുകയും അമ്മയെ സേവിക്കാനുള്ള അനുഗ്രഹം ലഭിക്കുകയും ചെയ്തു. അമ്മയുടെ അനുഗ്രഹം ഇപ്പോഴും കൂടെയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ് ഇന്ന് സാധ്യമായതെന്ന് നിയുക്ത മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി പറഞ്ഞു. 2012 മുതൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കൊവിഡിന് ശേഷം അപേക്ഷ നൽകാതായി. എന്നാൽ ഇത്തവണ എന്തോ ഉൾവിളി പോലെ കൊടുക്കാൻ തോന്നി, കൊടുത്തു. ഭദ്രകാളി അനുഗ്രഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
READ MORE AT: അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി;ടി. വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തു
ഏഴ് തവണ അപേക്ഷ കൊടുത്തെങ്കിലും ആദ്യമായാണ് ലിസ്റ്റിൽ വരുന്നത്. അയ്യപ്പനും മാളികപ്പുറത്തമ്മയും വിചാരിക്കണമല്ലേ നറുക്ക് വീഴാൻ. അതുകൊണ്ട് തന്നെ ഇതി തികച്ചും അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദേവന്മാരോടും പൂജാധികാര്യങ്ങൾ പഠിപ്പിച്ച ഗുരുക്കന്മാരോടും ആചാരന്യന്മാരോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. ഇരുവരും വൃശ്ചികം ഒന്ന് മുതൽ ഒരു വർഷ കാലത്തേക്ക് പൂജകൾ നടത്തും. മണ്ഡലകാല പൂജയ്‌ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.















