കോട്ടയം: വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച് പിസി ജോർജ്. കുടിയൊഴിപ്പിക്കുമെന്ന നയമൊക്കെ മനസിൽ വച്ചാൽ മതിയെന്നും പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം ജനംടിവിയോട് പറഞ്ഞു.
കർണാടകയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെ 52 സ്ഥലങ്ങളാണ് വഖ്ഫ് കൈവശപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അയോദ്ധ്യ യിലെ രാമക്ഷേത്രം ഉൾപ്പടെ വഖ്ഫിന്റെയാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ സീതാദേവി ജനിച്ച നാടും അവരുടേതാണെന്നാണ് പറയുന്നത്. ഇന്ത്യ രാജ്യത്തെ പിടിച്ചെടുക്കാനായി മുസ്ലീം തീവ്രവാദികൾ ഉണ്ടാക്കി വച്ചിരിക്കുന്ന കള്ള കച്ചവടമാണെന്നും പിസി ജോർജ് ആരോപിച്ചു.
ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും വഖ്ഫ് നിയമത്തിൽ തീർച്ചയായും മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യം അവകാശം തുല്യ നീതി എന്നതാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവിൽ കോഡുണ്ടാകണം. ഈ പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കും. പിണറായി വിജയന്റെ ഔദാര്യമൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പത്തിൽ നിന്നും ആരെയും ‘പെട്ടെന്ന് ‘കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറയുന്നത്. മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോർഡ് നിയമപരമായി കാര്യങ്ങൾ നേരിടും. വഖ്ഫ് ബോർഡിനും നിയമപരമായി അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















