വികസിത ഭാരതത്തിലെ സ്ത്രീശക്തീകരണം ലക്ഷ്യമിട്ട് കൊണ്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന എൽഐസി ബീമാ സഖി യോജനയ്‌ക്ക് തുടക്കം. ഹരിയാനയിലെ പാനിപ്പത്തിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.
18 നും 70 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസ്സായ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള സംരംഭമാണിത്. പരിശീലനത്തിന് ശേഷം ബീമാ സഖിമാർക്ക് എൽഐസി ഏജൻറുമാരായി പ്രവർത്തിക്കാനും, ബിരുദധാരികൾക്ക് എൽഐസി ഡെവലപ്മെൻറ് ഓഫീസറായി പ്രവർത്തിക്കുന്നതിനും ഇതിലൂടെ അവസരമൊരുക്കുന്നു. പ്രതിമാസം 7,000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. ഗ്രാമീണ വനിതകൾക്ക് തൊഴിലവസരങ്ങളും സാമ്പത്തിക സഹായവും നൽകുക എന്നതാണ് ബീമാ സഖി യോജനയുടെ ലക്ഷ്യം.
എന്താണ് ബീമാ സഖി യോജന?
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്താം ക്ലാസ് പാസായ 18 മുതൽ 70 വരെ ഇടയിൽ പ്രായമുള്ള സ്ത്രീകൾകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ആദ്യം മൂന്ന് വർഷം പരിശീലന കാലായളവാണ്.
- ആദ്യ വർഷം: പ്രതിമാസം 7,000 രൂപ
- രണ്ടാം വർഷം: പ്രതിമാസം 6,000 രൂപ
- മൂന്നാം വർഷം: പ്രതിമാസം 5,000 രൂപ
ബീമാ സഖി പദ്ധതിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് മൂന്ന് വർഷത്തെ പരിശീലന കാലയളവിൽ മൊത്തം 2 ലക്ഷം രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും.
യോഗ്യത
- പദ്ധതിയിലേക്ക് വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
- വനിതാ ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 10 ക്ലാസ് പൂർത്തിയാക്കിയിരിക്കണം.
- 18നും 70നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
എൽഐസി ബീമ സഖി യോജനയുടെ ഭാഗമായി, മൂന്ന് വർഷത്തെ പരിശീലന പരിപാടി പൂർത്തിയായ ശേഷം ഉദ്യോഗാർത്ഥികൾ എൽഐസി ഏജൻറുമായി പ്രവർത്തിക്കും.
റിക്രൂട്ട്‌മെൻ്റ്
ആദ്യഘട്ടത്തിൽ 35,000 സ്ത്രീകളെ ഇൻഷുറൻസ് ഏജൻ്റുമാരായി നിയമിക്കും. ഭാവിയിൽ 50,000 സ്ത്രീകളെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കും.
എങ്ങനെ അപേക്ഷിക്കാം?
- എൽഐസി ഇന്ത്യയിലെ വെബ്സൈറ്റ് സന്ദർശിക്കണം.
- ഹോം പേജിൽ, പേജിന്റെ താഴെയുള്ള “ബിമാ സഖിക്കായി ക്ലിക്ക് ചെയ്യുക” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഈ പേജിൽ, പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിലാസം തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കുക.















