കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രം; ചിതയ്ക്ക് ചുറ്റും സൈനികർ, കുടുംബാംഗങ്ങൾക്ക് സ്ഥലം കിട്ടിയില്ല; കോൺഗ്രസ് കണ്ടെത്തിയ കുറ്റങ്ങൾ ഇങ്ങനെ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രം; ചിതയ്‌ക്ക് ചുറ്റും സൈനികർ, കുടുംബാംഗങ്ങൾക്ക് സ്ഥലം കിട്ടിയില്ല; കോൺഗ്രസ് കണ്ടെത്തിയ കുറ്റങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 01:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കുന്നത് ബാലിശമായ വിചിത്രവാദങ്ങൾ. എഐസിസി മീഡിയ വിഭാഗം ചെയർമാൻ പവൻ ഖേര സമൂഹമാദ്ധ്യമങ്ങളിൽ നിരത്തിയ കുറ്റങ്ങളിൽ പലതിലും ഒളിഞ്ഞിരിക്കുന്നത് രാഷ്‌ട്രീയമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

ഡോ. മൻമോഹൻ സിംഗിന്റെ കുടുംബത്തിന് മൂന്ന് കസേരകൾ മാത്രമാണ് മുൻനിരയിൽ ഇട്ടതെന്നാണ് കോൺഗ്രസിന്റെ ഒരു ആരോപണം. മറ്റ് കുടുംബാംഗങ്ങൾക്ക് ഇരിപ്പിടം ഉറപ്പാക്കാനായി കോൺഗ്രസ് നേതാക്കൾ പരക്കം പായുകയായിരുന്നുവെന്നാണ് പവൻ ഖേര പറയുന്നത്. എന്നാൽ സംസ്‌കാര ചടങ്ങിന്റെ ലൈവ് ദൃശ്യങ്ങളിലൊന്നും ഇത്തരത്തിലൊരു ആശയക്കുഴപ്പം സ്ഥലത്ത് ഉണ്ടായതായി കാണുന്നില്ല.

ദൂരദർശന് മാത്രമാണ് സംസ്‌കാര ചടങ്ങുകളുടെ സംപ്രേഷണത്തിന് അനുമതി നൽകിയത്. ദൂരദർശനിൽ കൂടുതലും മോദിയെയും അമിത് ഷായെയുമാണ് കാണിച്ചത്. മൻമോഹൻ സിംഗിന്റെ കുടുംബത്തെ കാണിക്കുന്നത് കുറവായിരുന്നുവെന്നാണ് മറ്റൊരു ആരോപണം. ചിതയ്‌ക്ക് ചുറ്റും സൈനികർ നിന്നതിനാൽ കുടുംബാംഗങ്ങൾക്ക് നിൽക്കാനും കൊച്ചുമക്കൾക്ക് ചിതയ്‌ക്ക് സമീപത്തേക്ക് എത്താനും ബുദ്ധിമുട്ടിയെന്നും പവൻ ഖേര ആരോപിക്കുന്നു. അവസാന സല്യൂട്ടിന്റെ ഭാഗമായി ആചാരവെടി മുഴക്കാനാണ് സൈന്യം ചിതയ്‌ക്ക് സമീപം നിലയുറപ്പിച്ചിരുന്നത്. സൈന്യത്തിന്റെ അച്ചടക്കത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് കോൺഗ്രസിന്റെ ഈ ആരോപണം.

സംസ്‌കാരം നടന്ന നിഗംബോധ് ഘട്ടിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ലെന്നാണ് അടുത്ത ആരോപണം. പുറത്ത് നിന്ന് ചടങ്ങുകൾ കാണാൻ അവർ നിർബന്ധിതരായി എന്നാണ് ആരോപിക്കുന്നത്. വിദേശരാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പങ്കെടുക്കുന്ന ഇത്തരം പരിപാടികളിൽ പൊതുജനങ്ങൾക്ക് സുരക്ഷാ പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ സ്വാഭാവികമാണ്. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഡോ. മൻമോഹൻ സിംഗിന്റെ വസതിയിലും എഐസിസി ആസ്ഥാനത്തും നേരത്തെ ഭൗതികദേഹം പൊതുദർശനത്തിന് വയ്‌ക്കുകയും ചെയ്തിരുന്നു.

ചടങ്ങിൽ പങ്കെടുത്ത വിദേശരാജ്യ പ്രതിനിധികൾ എവിടെയെങ്കിലും ഇരിക്കുകയായിരുന്നുവെന്നും അവരെ വേണ്ടത്ര പരിഗണിച്ചില്ലെന്നുമാണ് മറ്റൊരു ആരോപണം. ഡോ. മൻമോഹൻ സിംഗിന്റെ വിധവയ്‌ക്ക് ദേശീയപതാക സൈന്യം കൈമാറിയപ്പോൾ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ലെന്നും പവൻ ഖേര ആരോപിക്കുന്നു. വിലാപയാത്രയെ അമിത് ഷായുടെ വാഹന വ്യൂഹം തടസപ്പെടുത്തിയെന്നാണ് മറ്റൊരു ആരോപണം. മൻമോഹൻ സിംഗിന്റെ കുടുംബാംഗങ്ങൾക്ക് വാഹനം പുറത്തിടേണ്ടി വന്നു. ഇവരെ പിന്നീട് തെരഞ്ഞ് കണ്ടുപിടിച്ചു തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും പവൻ ഖേര വീഴ്ചകളുടെ കണക്കിൽ പറയുന്നു. സംസ്‌കാര ചടങ്ങിന്റെ സംഘാടനം മൊത്തത്തിൽ മോശമായിരുന്നുവെന്നാണ് മറ്റൊരു കണ്ടുപിടിത്തം.

സമീപകാലത്ത് ഡൽഹിയിൽ ഒരു രാഷ്‌ട്രീയ നേതാവിന് ലഭിച്ച ഏറ്റവും ഉചിതമായ ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പ് ആണ് ഡോ. മൻമോഹൻ സിംഗിന് എൻഡിഎ സർക്കാർ നൽകിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചടങ്ങുകൾ നടന്ന നിഗംബോധ് ഘട്ടിൽ തുടക്കം മുതൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയിലെ പ്രധാന അംഗങ്ങളും എല്ലാത്തിനും മേൽനോട്ടം വഹിച്ച് ആദ്യാവസാനം ഉണ്ടായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് പോലും ഇത്തരത്തിൽ ഒരു പ്രതിപക്ഷ രാഷ്‌ട്രീയ നേതാവിന് ആദരവോടുകൂടിയ യാത്രയയപ്പ് നൽകിയിട്ടില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള കോൺഗ്രസിന്റെ വിമർശനം.

Tags: CongressBJPFuneral Dr. Manmohan Singhഎഐസിസി മീഡിയപവൻ ഖേരPawan KheraCongress allegation
ShareTweetSendShare

More News from this section

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

Latest News

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies