കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രം; ചിതയ്ക്ക് ചുറ്റും സൈനികർ, കുടുംബാംഗങ്ങൾക്ക് സ്ഥലം കിട്ടിയില്ല; കോൺഗ്രസ് കണ്ടെത്തിയ കുറ്റങ്ങൾ ഇങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രം; ചിതയ്‌ക്ക് ചുറ്റും സൈനികർ, കുടുംബാംഗങ്ങൾക്ക് സ്ഥലം കിട്ടിയില്ല; കോൺഗ്രസ് കണ്ടെത്തിയ കുറ്റങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 01:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കുന്നത് ബാലിശമായ വിചിത്രവാദങ്ങൾ. എഐസിസി മീഡിയ വിഭാഗം ചെയർമാൻ പവൻ ഖേര സമൂഹമാദ്ധ്യമങ്ങളിൽ നിരത്തിയ കുറ്റങ്ങളിൽ പലതിലും ഒളിഞ്ഞിരിക്കുന്നത് രാഷ്‌ട്രീയമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

ഡോ. മൻമോഹൻ സിംഗിന്റെ കുടുംബത്തിന് മൂന്ന് കസേരകൾ മാത്രമാണ് മുൻനിരയിൽ ഇട്ടതെന്നാണ് കോൺഗ്രസിന്റെ ഒരു ആരോപണം. മറ്റ് കുടുംബാംഗങ്ങൾക്ക് ഇരിപ്പിടം ഉറപ്പാക്കാനായി കോൺഗ്രസ് നേതാക്കൾ പരക്കം പായുകയായിരുന്നുവെന്നാണ് പവൻ ഖേര പറയുന്നത്. എന്നാൽ സംസ്‌കാര ചടങ്ങിന്റെ ലൈവ് ദൃശ്യങ്ങളിലൊന്നും ഇത്തരത്തിലൊരു ആശയക്കുഴപ്പം സ്ഥലത്ത് ഉണ്ടായതായി കാണുന്നില്ല.

ദൂരദർശന് മാത്രമാണ് സംസ്‌കാര ചടങ്ങുകളുടെ സംപ്രേഷണത്തിന് അനുമതി നൽകിയത്. ദൂരദർശനിൽ കൂടുതലും മോദിയെയും അമിത് ഷായെയുമാണ് കാണിച്ചത്. മൻമോഹൻ സിംഗിന്റെ കുടുംബത്തെ കാണിക്കുന്നത് കുറവായിരുന്നുവെന്നാണ് മറ്റൊരു ആരോപണം. ചിതയ്‌ക്ക് ചുറ്റും സൈനികർ നിന്നതിനാൽ കുടുംബാംഗങ്ങൾക്ക് നിൽക്കാനും കൊച്ചുമക്കൾക്ക് ചിതയ്‌ക്ക് സമീപത്തേക്ക് എത്താനും ബുദ്ധിമുട്ടിയെന്നും പവൻ ഖേര ആരോപിക്കുന്നു. അവസാന സല്യൂട്ടിന്റെ ഭാഗമായി ആചാരവെടി മുഴക്കാനാണ് സൈന്യം ചിതയ്‌ക്ക് സമീപം നിലയുറപ്പിച്ചിരുന്നത്. സൈന്യത്തിന്റെ അച്ചടക്കത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് കോൺഗ്രസിന്റെ ഈ ആരോപണം.

സംസ്‌കാരം നടന്ന നിഗംബോധ് ഘട്ടിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ലെന്നാണ് അടുത്ത ആരോപണം. പുറത്ത് നിന്ന് ചടങ്ങുകൾ കാണാൻ അവർ നിർബന്ധിതരായി എന്നാണ് ആരോപിക്കുന്നത്. വിദേശരാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പങ്കെടുക്കുന്ന ഇത്തരം പരിപാടികളിൽ പൊതുജനങ്ങൾക്ക് സുരക്ഷാ പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ സ്വാഭാവികമാണ്. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഡോ. മൻമോഹൻ സിംഗിന്റെ വസതിയിലും എഐസിസി ആസ്ഥാനത്തും നേരത്തെ ഭൗതികദേഹം പൊതുദർശനത്തിന് വയ്‌ക്കുകയും ചെയ്തിരുന്നു.

ചടങ്ങിൽ പങ്കെടുത്ത വിദേശരാജ്യ പ്രതിനിധികൾ എവിടെയെങ്കിലും ഇരിക്കുകയായിരുന്നുവെന്നും അവരെ വേണ്ടത്ര പരിഗണിച്ചില്ലെന്നുമാണ് മറ്റൊരു ആരോപണം. ഡോ. മൻമോഹൻ സിംഗിന്റെ വിധവയ്‌ക്ക് ദേശീയപതാക സൈന്യം കൈമാറിയപ്പോൾ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ലെന്നും പവൻ ഖേര ആരോപിക്കുന്നു. വിലാപയാത്രയെ അമിത് ഷായുടെ വാഹന വ്യൂഹം തടസപ്പെടുത്തിയെന്നാണ് മറ്റൊരു ആരോപണം. മൻമോഹൻ സിംഗിന്റെ കുടുംബാംഗങ്ങൾക്ക് വാഹനം പുറത്തിടേണ്ടി വന്നു. ഇവരെ പിന്നീട് തെരഞ്ഞ് കണ്ടുപിടിച്ചു തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും പവൻ ഖേര വീഴ്ചകളുടെ കണക്കിൽ പറയുന്നു. സംസ്‌കാര ചടങ്ങിന്റെ സംഘാടനം മൊത്തത്തിൽ മോശമായിരുന്നുവെന്നാണ് മറ്റൊരു കണ്ടുപിടിത്തം.

സമീപകാലത്ത് ഡൽഹിയിൽ ഒരു രാഷ്‌ട്രീയ നേതാവിന് ലഭിച്ച ഏറ്റവും ഉചിതമായ ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പ് ആണ് ഡോ. മൻമോഹൻ സിംഗിന് എൻഡിഎ സർക്കാർ നൽകിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചടങ്ങുകൾ നടന്ന നിഗംബോധ് ഘട്ടിൽ തുടക്കം മുതൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയിലെ പ്രധാന അംഗങ്ങളും എല്ലാത്തിനും മേൽനോട്ടം വഹിച്ച് ആദ്യാവസാനം ഉണ്ടായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് പോലും ഇത്തരത്തിൽ ഒരു പ്രതിപക്ഷ രാഷ്‌ട്രീയ നേതാവിന് ആദരവോടുകൂടിയ യാത്രയയപ്പ് നൽകിയിട്ടില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള കോൺഗ്രസിന്റെ വിമർശനം.

Tags: CongressBJPFuneral Dr. Manmohan Singhഎഐസിസി മീഡിയപവൻ ഖേരPawan KheraCongress allegation
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies