കാന്തളൂർ ശാല പുനരുജ്ജീവിപ്പിക്കണം, ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം : വികസിത ഭാരതം സെമിനാര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാന്തളൂർ ശാല പുനരുജ്ജീവിപ്പിക്കണം, ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം : വികസിത ഭാരതം സെമിനാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 07:46 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രാചീന മഹാവിജ്ഞാനകേന്ദ്രമായ തിരുവനന്തപുരത്തെ കാന്തളൂർ ശാല പുനരുജ്ജീവിപ്പിക്കണമെന്ന്: ‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട സെമിനാര്‍ ആവശ്യപ്പെട്ടു. 1200 വര്‍ഷം മുമ്പ് തന്നെ ഭാരതത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും, നിരവധി പഠിതാക്കള്‍ക്ക് അറിവ് പകരുകയും, ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ അനുകരിക്കാനാവുന്ന വിധത്തില്‍ ഉദാത്തമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ലോകപ്രശസ്ത വിദ്യാഭ്യാസ
കേന്ദ്രമായ ‘കാന്തളൂർ ശാല’. നളന്ദയിലുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാന്‍ അവസരമുണ്ടായിരുന്ന മഹാശാല വീണ്ടെടുക്കാന്‍ ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം”. സമാപനസമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സമാപന ചടങ്ങില്‍ കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രഫ.കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്‌കൃതത്തിന്റെയും ഭാരതീയ ശാസ്ത്രത്തിന്റെയും കാലാതീതമായ ജ്ഞാനത്തെ സമകാലിക അക്കാദമികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിലേക്ക് സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു.

അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാസംഘ് അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജി. ലക്ഷ്മണ്‍ മുഖ്യപ്രഭാഷണം നടത്തി. വികാസ് ഭാരതത്തിന്റെ ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ സംസ്‌കൃതത്തിന്റെയും പരമ്പരാഗത വിജ്ഞാനത്തിന്റെയും നിര്‍ണായക പങ്ക് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഈ സാംസ്‌കാരിക നവോത്ഥാനത്തില്‍ കേരളം പ്രധാന പങ്കാളിയാണെന്നും പറഞ്ഞു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമേല്‍, നോണ്‍ കോളീജിയറ്റ് വിമന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഗീത ഭട്ട്, ഉന്നതവിദ്യാഭ്യാസ സംഘം പ്രസിഡന്റ് ഡോ. സതിഷ് കുമാര്‍, ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. രതീഷ് ആര്‍ ജെ, സെക്രട്ടറി ഡോ. സുധീഷ് കുമാര്‍, വൈദ്യ വിനോദ്കുമാര്‍ ടി. ജെ., വി. ടി. ലക്ഷ്മി വിജയന്‍ , ഡോ രഞ്ജിത്, കെ ബി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

‘ദേശീയ വിദ്യാഭ്യാസ നയവും ഭാരതത്തിന്റെ വിദ്യാഭ്യാസ പൈതൃകം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുംബൈ ഐഐടിയുടെ ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍ സംസ്‌കൃതം സെല്ലിന്റെ ചെയര്‍മാന്‍ പ്രൊഫ. കെ. രാമസുബ്രഹ്മണ്യന്‍, കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമേല്‍, ആന്ധ്രാപ്രദേശിലെ ക്വിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. എന്‍. എസ്. കല്യാണചക്രവര്‍ത്തി, ന്യൂഡല്‍ഹിയിലെ നോണ്‍ കോളീജിയറ്റ് സയന്‍ന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഗീത ഭട്ട് എന്നിവര്‍ പങ്കെടുത്തു.

പ്രാചീന ഭാരതത്തിലെ ഗുരുകുലങ്ങളുടെ സംഭാവനകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ഡോ. ടി. പി. ശങ്കരന്‍ കുട്ടി നായര്‍, പ്രൊഫ. എം. ജി. ശശിഭൂഷന്‍, പ്രൊഫ. രവീന്ദര്‍ നാഥ്, രാജ് നെഹ്രു,, താരക ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.

Tags: seminarIBRSM
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies