'പെരിയ' പ്രതികളെ ചേർത്തുപിടിച്ച് പി. ജയരാജൻ; കമ്യൂണിസ്റ്റിനെ തടവറ കാട്ടി പേടിപ്പിക്കേണ്ടെന്ന് പ്രതികരണം; പിന്തുണ അറിയിച്ചത് കണ്ണൂർ ജയിലിൽ നേരിട്ടെത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പെരിയ’ പ്രതികളെ ചേർത്തുപിടിച്ച് പി. ജയരാജൻ; കമ്യൂണിസ്റ്റിനെ തടവറ കാട്ടി പേടിപ്പിക്കേണ്ടെന്ന് പ്രതികരണം; പിന്തുണ അറിയിച്ചത് കണ്ണൂർ ജയിലിൽ നേരിട്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 05:48 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. പ്രതികളെ ജയിലിൽ എത്തിക്കുന്നതിന് മുൻപ് തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി​യം​ഗം പി ജയരാജൻ സ്ഥലത്തുണ്ടായിരുന്നു. ജയിലിന് മുൻപിൽ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവർത്തകരും കാത്തുനിന്നു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ള മുഴുവൻ പ്രതികളെയും ജയിലിലേക്ക് മാറ്റാൻ എത്തിച്ചപ്പോൾ അവിടെ സന്നിഹിതനായിരുന്ന പി ജയരാജൻ അവർക്ക് പുസ്തകങ്ങൾ കൈമാറി. ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളെയും കണ്ട് സമാശ്വസിപ്പിച്ച ജയരാജൻ അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസുകാരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരുമായ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ഇവർക്ക് പിന്തുണ അറിയിക്കാൻ മുതിർന്ന് സിപിഎം നേതാവ് തന്നെ ജയിലിൽ എത്തിയെന്നത് നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന വിമർശനങ്ങൾക്ക് ചെവികൊള്ളാതെയാണ് ജയരാജന്റെ നീക്കം.

സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി കെവി കുഞ്ഞിരാമൻ, സിപിഎം ഏരിയാ സെക്രട്ടറി ആയിരുന്ന, ജില്ലാ കമ്മിറ്റി അം​ഗമായ മണികണ്ഠൻ എന്നിവരടക്കമുള്ള അഞ്ച് സഖാക്കളെയും കണ്ട് സംസാരിച്ചുവെന്ന് പി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“അവർക്ക് എന്റെയൊരു പുസ്തകം കൊടുത്തു. ജയിൽ ജീവിതമെന്നത് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. അവർ നല്ല വായനക്കാരാണ്. ജയിലിനകത്ത് വായിച്ച് അവർ പ്രബുദ്ധരാകും. കമ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതണ്ട, അതിനുള്ള ശ്രമം വിജയിക്കില്ല. തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചിട്ടുള്ള കാര്യമാണല്ലോ..

വിധി വന്നു, അവർ നിലവിൽ ജയിലിലാണ്, നിയമപോരാട്ടത്തിന്റെ വഴി അവർക്കുണ്ട്. ഇത്തരം വിധികൾ പലപ്പോഴും മേൽക്കോടതിയിൽ എത്തുമ്പോൾ മാറിയിട്ടുണ്ട്. നിരപരാധികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനുള്ള അവസരം വിനിയോ​ഗിക്കുമെന്നാണ് പ്രതികളായ സഖാക്കൾ പറഞ്ഞിട്ടുള്ളത്. അതനുസരിച്ച് മുന്നോട്ടുപോകും.

രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനപ്പിക്കണമെന്നാണ് സിപിഎമ്മും ആ​ഗ്രഹിക്കുന്നത്. പക്ഷെ ഞങ്ങളുടെ ആ​ഗ്രഹത്തിന് ഉപരിയായി ഒട്ടേറെ അക്രമസംഭവങ്ങൾ ഇവിടെ നടക്കുന്നു. എന്നാൽ കേരളത്തിലെ വലതുപക്ഷ മാദ്ധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരമാണ് പിടിപെട്ടിരിക്കുന്നത്.

എൽഡിഎഫ് ഭരിക്കുന്ന കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്ത് വർ​ഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മാദ്ധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചതിനാൽ ഇതൊന്നും കാണുന്നില്ല. കേരളത്തിൽ കമ്യൂണിസ്റ്റുകാർ, ഡിവൈഎഫ്ഐക്കാർ, എസ്എഫ്ഐക്കാർ എന്നിവരെല്ലാം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ആ സമയത്തൊക്കെ മാദ്ധ്യമങ്ങളുടെ ധർമബോധം കാശിക്ക് പോയിരുന്നോ?” പി ജയരാജൻ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിലേക്ക് പോകുന്നവർക്ക് പിന്തുണ അറിയിക്കുന്ന ലാഘവത്തോടെ കൊലക്കേസ് പ്രതികളെ പി ജയരാജൻ ചേർത്തുപിടിച്ചുവെന്നാണ് വിമർശനം.

Tags: p jayarajan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies