ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന അതിസങ്കീർണമായ സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇന്നും നടത്തില്ലെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ജനുവരി ഏഴിന് നടത്താനിയിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയതായി അറിയിച്ചിരിക്കുന്നത്.
ഉപഗ്രഹങ്ങൾ സമാന്തര ഓർബിറ്റിൽ എത്തിച്ച ശേഷം സാവധാനം അടുത്തേക്ക് കൊണ്ടുവന്ന് കൂട്ടിച്ചേർക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറയ്‌ക്കുന്നതിന്റെ വേഗത കൂട്ടുകയായിരുന്നു. വേഗത കൂടിയതോടെ ഉപഗ്രഹങ്ങൾ ദൃശ്യ പരിധിക്ക് പുറത്തുപോയി. ഇക്കാരണത്താലാണ് ഡോക്കിംഗ് മാറ്റുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.എന്നാൽ ഉപഗ്രഹങ്ങളെ ട്രാക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഇസ്രോ അറിയിച്ചിട്ടുണ്ട്.
While making a maneuver to reach 225 m between satellites the drift was found to be more than expected, post non-visibility period.
The planned docking for tomorrow is postponed. Satellites are safe.
Stay tuned for updates.#ISRO #SPADEX
— ISRO (@isro) January 8, 2025
ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. 10 മുതൽ 15 കിലോമീറ്റർ അകലെയെത്തുമ്പോൾ ഇരു ഉപഗ്രഹങ്ങളെയും സാവധാനം 5 കിലോമീറ്റർ, ഒന്നര കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, മൂന്ന് മീറ്റർ എന്നിങ്ങനെ അകലം കുറച്ച് കൊണ്ടുവന്ന് പരസ്പരം ബന്ധിപ്പിക്കും. പിന്നാലെ വേർപ്പെടുത്തുന്നതാണ് പരീക്ഷണം. വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.