കൊൽക്കത്ത: ജോഗേഷ് ചന്ദ്ര ലോ കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള സരസ്വതീ പൂജ ആഘോഷങ്ങൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ കൽക്കട്ട ഹൈക്കോടതി. പരിപാടിയുടെ മേൽനോട്ടം വഹിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ജോയിൻ്റ് കമ്മീഷണർ തലത്തിലുള്ള ഉദ്യോഗസ്ഥനോട് ജസ്റ്റിസ് ജോയ് സെൻഗുപ്ത നിർദ്ദേശിച്ചു.
ഡേ കോളേജ്, ലോ കോളേജ് വകുപ്പുകൾ പ്രത്യേകം പൂജകൾ നടത്തണമെന്ന് കോടതി വിധിച്ചു. മുഴുവൻ സംഭവങ്ങളും വീഡിയോയിൽ പകർത്താൻ കോളേജ് അധികൃതർക്ക് നിർദേശം നൽകി. തീർപ്പുകൽപ്പിക്കാത്ത പരാതികളുള്ള ആളുകളെ പരിസരത്ത് പ്രവേശിക്കുന്നത് തടയാൻ പൊലീസിന് നിർദ്ദേശം നൽകി. രണ്ട് വകുപ്പുകളിലെയും വിദ്യാർത്ഥികൾക്ക് മാത്രമാൻ പൂജയിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.
സരസ്വതി പൂജ ഒരുക്കങ്ങൾ പുറത്തുനിന്നുള്ളവർ ഏറ്റെടുക്കുകയും പരിപാടി സംഘടിപ്പിക്കുന്നതിൽ നിന്ന് തങ്ങളെ തടയുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു കൂട്ടം ലോ കോളേജ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം. കേസിൽ അടുത്ത വാദം ഫെബ്രുവരി അഞ്ചിന് നടക്കും.















