കൊച്ചി : വഞ്ചന കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി. മുംബൈ വ്യവസായിയില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് വിധി പറഞ്ഞത്. മുംബൈ സ്വദേശിയായ ദിനേശ് മേനോനില്‍നിന്ന് 2010ല്‍ രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയതെന്നായിരുന്നു പരാതി. നഷ്ടപരിഹാരം സഹിതം 3.25 കോടി നല്‍കാമെന്ന് 2013ല്‍ കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ ഈടായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്നും വസ്തു ബാങ്കില്‍ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പണം വാങ്ങിയപ്പോള്‍ ഈടായി ഒന്നും നല്‍കിയിരുന്നില്ലെന്നു മാണി സി കാപ്പൻ വാദിച്ചു . ഈ വാദം അംഗീകരിച്ചാണ് എംഎല്‍എയെ കോടതി കുറ്റവിമുക്തനാക്കിയത്.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തനിക്കെതിരേ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നുവെന്നും എന്നാല്‍ സത്യം ഒരിക്കല്‍ പുറത്തുവരുമെന്നുള്ളതിന്റെ തെളിവാണ് ഈ കോടതി വിധിയെന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു.















