ARതിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റൽ കാന്റീനിലെ പീഡന കേസിൽ പ്രതി പിടിയിലായത് മൂന്ന് വർഷത്തിന് ശേഷം. വയനാട് വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസാണ് പിടിയിൽ. 2021ൽ പരാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ബെംഗളൂരുവിൽ ജോലി ശെരിയാക്കി കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പീഡനം.
MLA ഹോസ്റ്റലിലെ മലബാർ കിച്ചൻ എന്ന കാന്റീൻ ടോയ്ലെറ്റിൽ കയറി ഡ്രസ്സ് മാറുകയായിരുന്ന പരാതിക്കാരിയുടെ ഫോട്ടോകൾ എടുത്തു ഭീഷണിപെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, വീഡിയോ പകർത്തുകയും ചെയ്തു. വീഡിയോ പരാതിക്കാരിയുടെ വാട്സ് ആപ്പ് നമ്പറിൽ അയച്ചു കൊടുക്കുകയും ബന്ധുക്കൾക്ക് അയച്ച് നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി യുവതിയെ മദ്യം കുടിപ്പിച്ചും നിരന്തരം പീഡനത്തിനിരയാക്കി.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി 3 വർഷത്തിന് ശേഷമാണ് മ്യൂസിയം പൊലീസ് പിടിയിലാകുന്നത്
ഡിസിപി വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എസിപി സ്റ്റുവെർട്ട് കീലർ , സിഐ വിമൽ, എസ്ഐ വിപിൻ, എസ്ഐ ഷിജു, എസ്ഐ ആശ ചന്ദ്രൻ , സിപിഒമാരായ അജിത്കുമാർ, സന്തോഷ്, ബിനു , ഷിനി, ശരത്, സുൽഫിക്കർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നാണ് പിടിയിലായത്.