ആഗ്രയിൽ ടെക്കിയായ മാനവ് ശർമ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു മാസത്തിന് ശേഷം ഭാര്യയും അവരുടെ പിതാവും പിടിയിലായി. നികിത ശർമയെയും നൃപേന്ദ്ര ശർമയെയും ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ടും പുറത്തിറക്കിയിരുന്നു. ഇരുവരെയും പിടികൂടാൻ പൊലീസ് വ്യാപകമായ തെരച്ചിലും വിവിധയിടങ്ങളിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
സമൺസുകൾ ലഭിച്ചെങ്കിലും നികിത പാെലീസിന് മുന്നിൽ ഹജരാകാതിരുന്നതോടെ ഇവരുടെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തിരുന്നു. മാനവിന്റെ മരണത്തിന് പിന്നാലെ നികിത ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അവിഹിത ബന്ധത്തിന്റെ പേരിൽ തന്നെ മാനവ് സംശയിച്ചിരുന്നതായും മർദ്ദിച്ചിരുന്നതായും ഇവർ ആരോപിച്ചിരുന്നു.
അതേസമയം വിവാഹത്തിനു മുൻപ് മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നതായി യുവതി സമ്മതിക്കുകയും ചെയ്തു. അതേസമയം ഇതിന് മുൻപുള്ള മറ്റൊരു വീഡിയോയിൽ തന്നെ മാനവ് ഇതുവരെ മർദ്ദച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു.ഡിവോഴ്സിന്റെ പേരിൽ മാനവിനെ ഭാര്യയും മാതാപിതാക്കളും ചേർന്ന് സമ്മർദ്ദത്തിലാക്കിയിരുന്നു. കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. നികിത ഇപ്പോഴും മുൻ കാമുന്മാരുമായി ബന്ധം പുലർത്തുന്നതായി മാനവും സഹോദരിയും കണ്ടെത്തിയിരുന്നു.