തിരുവനന്തപുരം: എൻജിഒ സംഘിന്റെ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പ്രൊജക്ട് ഓഫീസുകളിലെ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാൻ ഉത്തരവിട്ട് സർക്കാർ. ഐസിഡിഎസ്, ഐസിപിഎസ് ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്.
ശമ്പളത്തിന്റെ ഹെഡ് ഓഫ് അക്കൗണ്ടിൽ ബജറ്റ് വിഹിതം യഥാസമയം വകയിരുത്തുന്നതിൽ വന്ന പിഴവാണ് ശമ്പളം മുടങ്ങാൻ കാരണം. തിരുവനന്തപുരത്ത് വനിതാ ശിശു വികസന ഡയറക്ടറേറ്‍റിലേക്കാണ് എൻജിഒ സംഘ് പ്രതിഷേധ മാർച്ച് നടത്തിയത്. പിന്നാലെ ശമ്പളം നൽകുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. വിഷയത്തിൽ ധനമന്ത്രിക്കും എൻജിഒ സംഘ് നേരത്തെ നിവേദനം നൽകിയിരുന്നു.















