"തോക്ക് എന്റെ തലയിൽവച്ചു, 'കലിമ' എന്നൊരു വാക്ക് ചോദിച്ചു; പെട്ടെന്ന് തന്നെ അച്ഛൻ വെടിയേറ്റ് വീണു": ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാമചന്ദ്രന്റെ മകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“തോക്ക് എന്റെ തലയിൽവച്ചു, ‘കലിമ’ എന്നൊരു വാക്ക് ചോദിച്ചു; പെട്ടെന്ന് തന്നെ അച്ഛൻ വെടിയേറ്റ് വീണു”: ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാമചന്ദ്രന്റെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 01:00 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പഹ​ൽ​ഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ ദൃക്സാക്ഷിയും കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുമായ ആരതി. പല സ്ഥലങ്ങളിൽ നിന്നാണ് ഭീകരർ എത്തിയതെന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും ആരതി പറഞ്ഞു. പഹൽ​ഗാം ഭീകരാക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

“ഒരുപാട് പേർ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. ​ഗൺഷൂട്ടാണെന്ന് ആദ്യം കരുതിയിരുന്നില്ല. ദൂരേക്ക് നോക്കിയപ്പോൾ മുകളിലേക്ക് വെടിവയ്‌ക്കുന്നത് കണ്ടു. മക്കളെയും അച്ഛനെയും ഞാൻ നിലത്ത് കിടത്തി. പിന്നെ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓടിപോയി. ചുറ്റും കാടാണ്. എല്ലാവരും പല ഭാ​ഗത്തേക്ക് ഓടുകയായിരുന്നു”.

അപ്പോഴേക്കും ഒരു തീവ്രവാദി പുറത്തേക്ക് വന്ന് എല്ലാവരോടും കിടക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും തറയിൽ കിടന്നു. എന്തോ ചോദിക്കുകയും അവരെ ഷൂട്ട് ചെയ്യുകയും ചെയ്തു. പിന്നെ എന്റെയും അച്ഛന്റെയും അടുത്തേക്ക് വന്നു. അവർ എന്തോ ചോദിച്ചു. കലിമ എന്നൊരു വാക്കാണ് അവർ ചോദിച്ചത്. മനസിലായില്ലെന്ന് ​ഹിന്ദിയിൽ തന്നെ പറ‍ഞ്ഞു. അച്ഛനെ എന്റെ മുന്നിൽ വച്ച് തന്നെ വെടിവച്ചു.

“അച്ഛനെ കെട്ടിപിടിച്ച് ഞാൻ കരയുന്നുണ്ടായിരുന്നു. നമുക്ക് പോകാം അമ്മ എന്ന് മക്കൾ പറഞ്ഞു. ഞാൻ അവരെയും കൊണ്ട് താഴേക്ക് ഓടി. അച്ഛൻ മരിച്ചുവെന്ന് എനിക്ക് അപ്പോൾ തന്നെ മനസിലായി. ഏതൊക്കെയോ വഴികളിലൂടെയാണ് ഞങ്ങൾ ഓടിയെത്തിയത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവറെ വിളിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞയുടനെ പട്ടാളക്കാർ എത്തി മുകളിലേക്ക് പോയി”.

തോക്ക് വച്ച് എന്റെ തലയിൽ കുത്തി. മക്കൾ കരയുന്നത് കണ്ടായിരിക്കാം തിരിഞ്ഞ് പോയത്. ഞങ്ങൾ പഹൽ​ഗാമിലെത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ സംഭവം നടന്നിരുന്നു. ഞങ്ങളുടെ അടുത്ത് വന്നയാൾ സൈനിക വേഷത്തിലല്ലായിരുന്നെന്നും ആരതി പറഞ്ഞു.

Tags: KochiTerror AttackFEATURED2Pahalgamarathi
ShareTweetSendShare

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies