ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ധാരണ; ഇന്ത്യക്ക് വെല്ലുവിളിയാവും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ധാരണ; ഇന്ത്യക്ക് വെല്ലുവിളിയാവും

തങ്ങളുടെ വിഭവങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ചൈനയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ബലൂചിസ്ഥാന്‍, സിന്ധ് മേഖലയിലെ ജനങ്ങള്‍ പദ്ധതിയെ കാണുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2025, 07:51 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ്: ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ബുധനാഴ്ച ബെയ്ജിംഗില്‍ നടന്ന അനൗപചാരിക ത്രിരാഷ്‌ട്ര യോഗത്തിലാണ് തീരുമാനമുണ്ടായത്.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നയതന്ത്ര ഇടപെടലുകളും അതത് രാജ്യങ്ങളിലെ വ്യാപാരം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും മൂന്ന് വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച ചെയ്‌തെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

‘പാകിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നിവ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്‌ക്കും വികസനത്തിനും വേണ്ടി ഒരുമിച്ച് നില്‍ക്കുന്നു.’ എന്നാണ് യോഗത്തിന് ശേഷം എക്സിലെ ഒരു പോസ്റ്റില്‍ പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞത്. ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയാണ് ദാര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തിയത്.

സിപിഇസി

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആര്‍ഐ) ഭാഗമാണ് പാക് അധീക കശ്മീരിലൂടെ (പിഒകെ) കടന്നുപോകുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. തെക്കുകിഴക്കന്‍ ഏഷ്യയിലെ തീരദേശ രാജ്യങ്ങളിലെ വ്യാപാര പാതകള്‍ പുതുക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.

ഇന്ത്യയുടെ ചെക്ക്

ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. പിഒകെയിലൂടെ റോഡ് പദ്ധതി നടപ്പാക്കുന്നത് പരമാധികാരത്തിലും രാജ്യത്തിന്റെ അഖണ്ഡതയിലുമുള്ള കൈകടത്തലായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയെ കരയിലൂടെ വളയാനുള്ള ചൈനീസ് ശ്രമം എന്ന നിലയില്‍ ബിആര്‍ഒ പദ്ധതിയെ തന്നെ പൊതുവെ സംശയദൃഷ്ടിയോടെയാണ് ന്യൂഡെല്‍ഹി വിലയിരുത്തുന്നത്. അയല്‍രാജ്യങ്ങളെ ചാക്കിട്ടു പിടിക്കാനും കടക്കെണിയില്‍ കുരുക്കി വലയിലാക്കാനും ഇന്ത്യക്കെതിരെ ഉപയോഗിക്കാനുമുള്ള ചൈനീസ് ശ്രമങ്ങളെ നാളുകളായി ഇന്ത്യ ചെറുത്തുപോരുന്നുണ്ട്.

താലിബാന്‍ സൗഹൃദം

അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാനുമായി അടുത്തിടെ ഇന്ത്യ സൗഹൃദം വര്‍ധിപ്പിച്ചു വരികയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞയാഴ്ച താലിബാന്‍ വിദേശകാര്യ മന്ത്രി മുത്താക്കിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇറാനിലെ ഛബഹാര്‍ തുറമുഖം വഴി അഫ്ഗാന് സഹായം നല്‍കുന്നത് ഇന്ത്യ തുടരുന്നു. പാകിസ്ഥാനും ചൈനക്കും എതിരായുള്ള തന്ത്രപരമായ സൗഹൃദമാണ് ഇന്ത്യ താലിബാനുമായി ഉണ്ടാക്കി വരുന്നത്.

ഇന്ത്യയുടെ നീക്കം തിരിച്ചറിഞ്ഞു തന്നെയാണ് പാകിസ്ഥാനും ചൈനയും സിപിഇസി പ്രലോഭനവുമായി താലിബാന് പിന്നാലെ കൂടിയിരിക്കുന്നത്. എന്നാല്‍ സിന്ധിലും ബലൂചിസ്ഥാനിലും പാക്-ചൈന വികാരം ശക്തമായിരിക്കെ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. തങ്ങളുടെ വിഭവങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ചൈനയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ബലൂചിസ്ഥാന്‍, സിന്ധ് മേഖലയിലെ ജനങ്ങള്‍ പദ്ധതിയെ കാണുന്നത്. സിപിഇസിയിലെ ചൈനീസ് ജോലിക്കാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പദ്ധതിക്ക് കാവല്‍ നില്‍ക്കുന്ന പാക് സുരക്ഷാസൈനികര്‍ക്കും നേരെ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Tags: ChinaPakistanPOKAfghanistanCPECbilateral tradeIndia
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies