മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രത്തിൽ വെള്ളം ചേർത്ത് കേസന്വേഷണം അട്ടിമറിച്ചു: അന്നത്തെ റവന്യു സെക്രട്ടറി ജയതിലക് തെറ്റായ ഉത്തരവിറക്കി മരംമുറിക്കലിന് കൂട്ടു നിന്നു: പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രത്തിൽ വെള്ളം ചേർത്ത് കേസന്വേഷണം അട്ടിമറിച്ചു: അന്നത്തെ റവന്യു സെക്രട്ടറി ജയതിലക് തെറ്റായ ഉത്തരവിറക്കി മരംമുറിക്കലിന് കൂട്ടു നിന്നു: പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 03:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വിവാദമായ മുട്ടിൽ മരം മുറി കേസിൽ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു.
മുട്ടിൽ മരം മുറി കേസിന്റെ കുറ്റപത്രത്തിൽ വെള്ളം ചേർത്ത് കേസന്വേഷണം അട്ടിമറിച്ചെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആരോപിച്ചു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് തെറ്റായ ഉത്തരവിറക്കി മരം മുറിക്കലിനെ കൂട്ടു നിൽക്കുകയായിരുന്നു. ജയതിലകിന്റേത് തെറ്റായ ഉത്തരവാണ് എന്ന് മനസ്സിലാക്കിയിട്ടും അന്നത്തെ വയനാട് ജില്ലാ കളക്ടർ ആയിരുന്ന ഡോക്ടർ അദീല അബ്ദുല്ല, അക്കാര്യം മറച്ചുവെച്ച് മരം മുറിക്കലിന് കൂട്ടുനിന്നുവെന്നും കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു.

“അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ സർക്കാർ ഉത്തരവ് വായിച്ചു കഴിഞ്ഞാൽ സാധാരണക്കാരായ ആർക്കും വീട്ടി മരങ്ങൾ ഉൾപ്പെടെയുള്ളവ മുറിക്കാം, ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും റിസർവ് മരങ്ങൾ പോലും മുറിക്കാം, എന്ന് ആരും വായിച്ച മനസ്സിലാക്കി പോകും. ആ രീതിയിലാണ് ജയതിലക് ഉത്തരവിറക്കിയത്.

24 – 10 – 2020 ന് ജയതിലക് ഇറക്കിയ ഉത്തരവിൽ പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ആക്ട് എടുത്ത് പറയുന്നുണ്ടെങ്കിലും, ആ നിയമത്തിന്റെ കാതലായ ഭാഗമായ റിസർവ് മരങ്ങൾ മുറിക്കരുത് എന്നത് ഉൾപ്പെടുത്തുന്ന പ്രോവൈസൊ ക്ലോസ് ഉൾപ്പെടുത്തിയിരുന്നില്ല. അത് എടുത്തു മാറ്റി വച്ചിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്. അതുകൊണ്ട് ആ ഉത്തരവ് വായിച്ചു കഴിഞ്ഞാൽ മരം മുറിക്കാം എന്നാകും. അത് എന്തുകൊണ്ട് റവന്യൂ സെക്രട്ടറി അങ്ങനെ ചെയ്തു എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.

ഇതുകൂടാതെ ആ ഉത്തരവിന്റെ അടിഭാഗത്ത് എടുത്തു പറഞ്ഞിരിക്കുന്നു, ഇപ്രകാരമുള്ള മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പോ പോലീസ് ആരും തടസ്സപ്പെടുത്താൻ പാടില്ല, അങ്ങനെ ആരെങ്കിലും തടസ്സപ്പെടുത്തിയാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്നും എഴുതിച്ചേർത്തു.

ആ ഉത്തരവ് വായിച്ചുകഴിഞ്ഞാൽ അന്നിരുന്ന റവന്യൂ സെക്രട്ടറിയുടെ ഒരു അറിവും ഇൻവോൾമെന്റ് വ്യക്തമാണ്, അന്നിരുന്ന റവന്യൂ സെക്രട്ടറി അതായത് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് ഈ ഉത്തരവ്, അത് തെറ്റാണെന്ന് ബോധ്യത്തോടെ കൂടിയാണ്, അദ്ദേഹം തന്നെ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.” ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു

“അന്ന് വയനാട് ജില്ലാ കളക്ടർ ആയിരുന്ന ഡോക്ടർ അദീല അബ്ദുല്ലയെ ഈ ഉത്തരവുമായി റോജി അഗസ്റ്റിനും സഹോദരനും കൂടി സന്ദർശിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം മരങ്ങൾ മുറിക്കാമോ എന്ന് അവരോട് ചോദിച്ചിരുന്നു. ഈ ഉത്തരവ് നിയമപരമല്ല എന്ന് അദീല അബ്ദുല്ല മനസ്സിലാക്കിയിരുന്നതായിട്ടാണ് കരുതേണ്ടത്.

ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയുടെ ഉത്തരവിനെ അവഗണിച്ചുകൊണ്ടാണ് ഇപ്രകാരം മരം മുറിക്കാൻ അനുമതി കൊടുത്തത്. ഇത് കോടതി ലക്ഷത്തിന്റെ സ്വഭാവമുള്ള ഉത്തരവാണ്.”ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു

ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് താൻ എഡിജിപിക്ക് കത്ത് എഴുതിയെന്നും, എന്നാൽ ഇതിനെ തുടർന്ന് തന്നെ പബ്ലിക് പ്രോസിക്യൂട്ട് സ്ഥാനത്തുനിന്ന് നീക്കാൻ ചെയ്യാനുള്ള നടപടിയാണ് ഉണ്ടായിരുന്നതെന്നും ജോസഫ് മാത്യു പറഞ്ഞു. എന്നാൽ ഈ സമയം വരെ തന്നെ പ്രോസിക്യൂട്ട് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. പക്ഷേ മുട്ടിൽ മരം മുറി കേസുമായിട്ടുള്ള മറ്റു വിവരങ്ങളൊന്നും തന്നോട് പറയുകയോ ചർച്ച ചെയ്യുകയോ സംഘത്തിൽ തന്നെ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും ജോസഫ് മാത്യു പറഞ്ഞു.

സ്വതന്ത്ര ഏജൻസി അന്വേഷിച്ച് നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരാതെ, കുറ്റവാളികളെ ശിക്ഷിക്കാൻ നിലവിലെ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് ആവില്ല. മനപ്പൂർവ്വം കേസ് അട്ടിമറിച്ചതാണെന്നും ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു.

Tags: Roji AugustineMUTTIL MARAM MURIFEATURED2Joseph Mathew
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies