അനശ്വരകവി വയലാർരാമ വർമയുടെ ഓർമകൾക്ക് ഇന്ന് അമ്പത് വയസ്. മലയാള സിനിമാഗാനശാഖയെ ജനകീയമാക്കിയതില്‍ വയലാറിന്റെ പങ്ക് എല്ലാകാലവും ഓർത്തു വയ്‌ക്കപ്പെടെണ്ടതാണ്. ചന്ദ്രകഭളം ചാർത്തി ഉറങ്ങും തീരം ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം… ഈ വരികൾ പാടാത്ത മലയാളികൾ കാണില്ല.
പ്രകൃതിയെ ഇതുപോലെ വർണിച്ച ഗാനരചയിതാവ് മലയാളത്തിൽ വേറെ ഉണ്ടാകില്ല. 600 ഓളം ഗാനങ്ങളാണ് വയലാർ മലയാലത്തിന് സമ്മാനിച്ചത്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് – 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. ബാല്യത്തിൽ തന്നെ കവിതാരചനയോടായിരുന്നു അദ്ദേഹത്തിന് തല്പര്യം.
നിത്യവും രാവിലെ ഭാഗവതം വായിപ്പിക്കും അമ്മാവന്‍. ഉച്ചാരണശുദ്ധിയോടും അര്‍ത്ഥബോധത്തോടുംകൂടി ഈണത്തിലുള്ള വായന പിൽക്കാലത്ത് വയലാറിനെ മലയാളത്തിൽ കുറിച്ചിടുന്നതിനോളം എത്തിച്ചു. ബാല്യകാലത്ത് വലിയ ഈശ്വരഭക്തനായിരുന്നു രാമവര്‍മ. മച്ചകത്തെ ഈശ്വരന്മാര്‍ക്ക് വിളക്കുവെക്കാനും ആരാധന നടത്താനും കൂടുതൽ സമയം ചെലവഴിക്കും.1975 ഒക്ടോബർ 27-ന് പുലർച്ചെ നാലുമണിക്കാണ് 47-ാമത്തെ വയസിൽ വയലാർ ഈ ലോകത്തോട് വിടപറഞ്ഞു.















