കണ്ണൂർ: സ്ത്രീധനമായി ലഭിച്ച സ്വർണം കുറഞ്ഞെന്ന പേരിൽ യുവതിക്ക് ഭർതൃവീട്ടിൽ ക്രൂര പീഡനം. ഭർത്താവ് ലിന്റ് ടോമി, ഭർതൃമാതാവ് ലില്ലി ടോമി എന്നിവർക്കെതിരെ കരിക്കോട്ടകരി പൊലീസ് കേസെടുത്തു. ആഹാരവും മരുന്നും നിഷേധിച്ചതായും എഫ്ഐആറിൽ പറയുന്നു.
മാറി താമസിച്ചിട്ടും ഉപദ്രവം തുടർന്നു. ഭർതൃവീട്ടിൽ നേരിടുന്ന ക്രൂരത വിവരിച്ച് യുവതി സഹോദരനയച്ച ശബ്ദസന്ദേശം പുറത്തുവന്നു. കല്യാണത്തിന് വന്നവരെല്ലാം ഈ കുരങ്ങച്ചിയെ പോലിരിക്കുന്ന സാധനത്തെയാണോ നിനക്ക് കിട്ടിയതെന്ന് ചോദിച്ചു എന്ന് ഭർത്താവ് പറഞ്ഞതായി യുവതി സന്ദേശത്തിൽ പറയുന്നു. കൂടാതെ ശാരീര മാനസിക ഉപദ്രവത്തിനറെ വിവരങ്ങളും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
മുൻപും യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്ന് പരാതി ഒത്തുതീർപ്പാക്കി വീടുകയായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള കുഞ്ഞുണ്ട്.















