ഇസ്ലാമാബാദ്: മാദ്ധ്യമപ്രവർത്തകയോട് അപമര്യദയായി പെരുമാറി പാക് സൈനികവക്താവ്. ചോദ്യത്തിന് മറുപടി പറയുന്നതിനിടെ മദ്ധ്യമപ്രവർത്തകയെ കണ്ണിറുക്കി കാണിച്ചുവെന്നാണ് പരാതി. പാകിസ്ഥാന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് അഹമ്മദ് ഷരീഫ് ചൗധരിയാണ് വനിതാ റിപ്പോർട്ടറെ നോക്കി കണ്ണിറുക്കിയത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവച്ചു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
Pakistan’s Army’s DG ISPR winking at a female journalist after she questioned why they are being labelled as funded by Delhi.
Honestly, I am not even surprised.pic.twitter.com/FzA4SMgSM8
— Elite Predators (@elitepredatorss) December 9, 2025
ചോദ്യത്തിന് മറുപടി നൽകിയ ശേഷം കണ്ണിറുക്കി കാണിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ തോതിൽ വിമർശനങ്ങളാണ് ഉയരുന്നത്. ഇമ്രാൻ ഖാന്റെ ആരോഗ്യാവസ്ഥയെ കുറിച്ചാണ് മാദ്ധ്യമപ്രവർത്തക ചോദിച്ചത്.
ഇമ്രാൻ ഖാനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. ഖാനെ തന്നിഷ്ടക്കാരനെന്ന് വിശേഷിപ്പിച്ച ഷെരീഫ് ചൗധരി, ഇയാളെ ജയിലിൽ സന്ദർശിക്കുന്നവർ സൈന്യത്തിനെതിരെ വിഷം പരത്തുന്നുവെന്നും ആരോപിച്ചു.















