ശബരിമല : ശബരിമലഡ്യൂട്ടിക്ക് കാടൻ പൊലീസുകാരെ നിയോഗിച്ചതായി പരാതി. പോലീസിനെതിരെ വ്യാപകമായ ഭക്തജനരോഷം
പതിനെട്ടാംപടി കയറ്റിവിടുമ്പോൾ പോലീസ് ഭക്തരെ ദേഹോപദ്രവം ഏൽപ്പിക്കുന്നതായി പരാതി. പോലീസുകാർ പിടിച്ചു തള്ളുന്നു എന്നും
ദേഹോപദ്രവം സഹിക്കാൻ ആകുന്നില്ലെന്നും ഭക്തർ പരാതിപ്പെടുന്നു. മാളികപ്പുറങ്ങളെ പതിനെട്ടാംപടി കയറ്റിവിടുന്നത് ശരിയായ വിധമല്ലെന്നും ആരോപണമുണ്ട്. പോലീസിന്റെ നാലാമത്തെ ബാച്ചിനെതിരെയാണ് വ്യാപക പരാതി ഉയർന്നത്. നാലാമത്തെ ബാച്ചിനെതിരെ മുൻപും പരാതി ഉയർന്നെങ്കിലും ഇതേവരെ നടപടിയില്ല
ശബരിമലയിലെ പോലീസ് കാടത്തത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തി. ശബരിമലയിൽ പോലീസ് പെരുമാറ്റം മര്യാദകെട്ട വിധമാണെന്നും, മൃഗങ്ങളോടെന്നപോലെ ഭക്തരോട് പോലീസ് പെരുമാറുന്നു എന്നുംഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പറഞ്ഞു.
“ഭക്തർ പതിനെട്ടാം പടിയിൽ വീഴുകയാണ്, പതിനെട്ടാം പടിയിൽ പോലീസ് ബലപ്രയോഗമാണ് നടത്തുന്നത്, നിരവധി ഭക്തർ പതിനെട്ടാം പടിയിൽ വീഴുന്നു, താൻ ഇതിന് അനുഭവസ്ഥനാണ്, ഇന്നലെ പതിനെട്ടാം പടി കയറിയപ്പോൾ പോലീസിന്റെ അതിക്രമം നേരിട്ടു കണ്ടു.
മാളികപ്പുറങ്ങളും കുഞ്ഞുങ്ങളും പതിനെട്ടാം പടിയിൽ വീഴുന്നത് കണ്ടു”.ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പറഞ്ഞു
ഭക്തരോടുള്ള ‘റൂഡ് ‘ പെരുമാറ്റം പോലീസ് അവസാനിപ്പിക്കണം. മറ്റിടങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നത് പോലെയല്ല ശബരിമലയിൽ ഭക്തരെ കൈകാര്യം ചെയ്യേണ്ടത്. ഭക്തരോടുള്ള മോശമായി പെരുമാറ്റത്തിന് നടപടി വേണം. അദ്ദേഹം ആവശ്യപ്പെട്ടു
ഇക്കാര്യത്തിൽ ഹിന്ദു ഐക്യവേദി ഇടപെടൽ നടത്തും,പോലീസ് അതിക്രമത്തിനെതിരെ നിരവധി പരാതികൾ ഭക്തരിൽ നിന്നും ഹിന്ദു ഐക്യവേദിക്ക് ലഭിക്കുന്നുണ്ട്. ശബരിമല ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിനോട് ഹിന്ദു ഐക്യവേദി നടപടി ആവശ്യപ്പെടും, ആർ വി ബാബു പറഞ്ഞു.















