ഇ - ബസ് ത്രികക്ഷി കരാറിലെ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മേയർ; കെ എസ് ആർ ടി സി യുടെ കരാർ ലംഘനം ആദ്യം ഉന്നയിച്ചത് ആര്യാ രാജേന്ദ്രൻ; ഗതാഗത മന്ത്രിയുടെ വാചകമടിക്ക് മേയർ വി വി രാജേഷിൻറെ മറുപടി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇ – ബസ് ത്രികക്ഷി കരാറിലെ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മേയർ; കെ എസ് ആർ ടി സി യുടെ കരാർ ലംഘനം ആദ്യം ഉന്നയിച്ചത് ആര്യാ രാജേന്ദ്രൻ; ഗതാഗത മന്ത്രിയുടെ വാചകമടിക്ക് മേയർ വി വി രാജേഷിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2025, 09:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇ – ബസ് വിവാദത്തിൽ വാചകമടിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പൊളിച്ചടുക്കി തിരുവനന്തപുരം മേയർ വിവി രാജേഷ്. ബസുകൾ കെഎസ്‌ആർടിസി സ്റ്റാൻഡിലിടാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞതായി കണ്ടു. കെഎസ്‌‌ആർടിസി സ്റ്റാൻഡിലേ കിടക്കൂവെന്ന് ബസുകൾക്ക് നിർബന്ധമില്ല. നൂറോ ആയിരമോ ബസിടാൻ സ്ഥലം കോർപ്പറേഷനുണ്ടെന്ന് മേയർ വ്യക്തമാക്കി.

നഗരത്തിലെ ജനങ്ങൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് തിരുവനന്തപുരം നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 115 വൈദ്യുതി ബസുകൾ കെഎസ്‌ആർടിസി സ്വിഫ്‌ടിന് വാങ്ങിനൽകിയതെന്നാണ് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ത്രികക്ഷി കരാർ വ്യവസ്ഥ പ്രകാരമാണിതെന്നും പോസ്റ്റിലുണ്ട്. കെഎസ്‌ആർടിസി ഈ കരാർ ലംഘിച്ചതായാണ് പരിശോധനയിൽ കാണുന്നതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. നഗരപരിധി വിട്ടുള്ള സർവീസുകൾക്ക് നഗരസഭ വാങ്ങിനൽകിയ വൈദ്യുതി ബസ് ഉപയോഗിച്ചുവെന്നതാണ് പ്രധാന കരാർ ലംഘനം.

സമീപ ജില്ലയിലേയ്‌ക്കുവരെ ഈ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നഗരസഭ പരാതി നൽകിയിട്ടുണ്ടെന്നും 2024 സെപ്തംബർ ഏഴിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. കരാർ പാലിക്കണമെന്നാണ് ഞങ്ങൾ പറയുന്നത്. കത്ത് കൊടുത്താൽ 24 മണിക്കൂറിനുള്ളിൽ ബസുകൾ തിരിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ആ പ്ളാനില്ല.

‘ഇടറോഡിലേക്കുള്ള ചെറിയ ബസുകൾ വിട്ടുതരുമോയെന്നാണ് കൂടുതൽ ഗ്രാമീണരുടെയും ആവശ്യം. 30 ശതമാനം മാത്രമാണ് സിറ്റി പോലുള്ള വാർഡുകൾ. ബാക്കിയെല്ലാം ഗ്രാമീണ മേഖലകളാണ്. അവിടെയൊക്കെ ഇടറോഡുകൾ ധാരാളമുണ്ട്. എന്റെ വാർഡിൽതന്നെ വലിയൊരു വിഭാഗം ആൾക്കാരും കൂലിപ്പണിക്കാരാണ്. ഇടറോഡിലൂടെ പോകുന്ന ചെറിയ ബസുകളാണ് ഇവരും ആവശ്യപ്പെടുന്നത്. നിരവധി കൗൺസിലർമാർ ആദ്യമേതന്നെ ആവശ്യപ്പെട്ടത് കോർപ്പറേഷൻ ബസുകളാണ്. മേയർ എന്ന നിലയിൽ എനിക്ക് വിഷയം പരിഗണിക്കേണ്ടതായുണ്ട്. അങ്ങനെയാണ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കരാറിന്റെ കോപ്പി പരിശോധിച്ചത്. തുടർന്ന് കരാർ ലംഘനമാണ് നടക്കുന്നതെന്ന് കണ്ടെത്തി.

113 കോടി രൂപ സ്‌മാർട്ട് സിറ്റിയുടെ പേരിൽ കോർപ്പറേഷന് തരുമ്പോൾ അതിൽ നിന്ന് ലാഭം കിട്ടുമ്പോൾ കോർപ്പറേഷനും പങ്ക് ലഭിക്കണമെന്നത് ന്യായമായ അവകാശമാണ്. ഈ സ്ഥാപനവും നിലനിൽക്കേണ്ടതുണ്ട്. കോർപ്പറേഷനുകൂടി ലാഭം പങ്കിടാമെന്ന കരാറുള്ളപ്പോൾ അത് പാലിക്കേണ്ടത് ന്യായമായ ആവശ്യമാണ്. അത് പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്തമാണ് ഞാൻ നിർവഹിച്ചത്. കോർപ്പറേഷനിൽ ഉൾപ്പെടുന്ന കൂലിപ്പണിക്കാരായ സാധാരണക്കാർ കരഞ്ഞുകൊണ്ടുപറഞ്ഞ ആവശ്യം നിറവേറ്റാൻ വേണ്ടിയാണ് ഞങ്ങൾ കെഎസ്‌ആർടിസിയോടും സർക്കാരിനോടും ആവശ്യപ്പെടുന്നത്. ഇത് രാവിലെ ആറുമണിമുതൽ വൈകിട്ട് എട്ടുമണിവരെ വിട്ടുകൊടുത്താൽ പാവപ്പെട്ടവർക്ക് ഗുണപ്പെടും.

ഇലക്ട്രിക് ബസുകളുടെ പ്രധാന ഘടകം അതിന്റെ ബാറ്ററിയാണ്. ഇപ്പോൾ എല്ലാ ബസുകളിലും ബാറ്ററി മാറ്റേണ്ട സമയമായിക്കഴിഞ്ഞു. ബസ് വാങ്ങുന്നതിന്റെ 70 ശതമാനവും ബാറ്ററിക്കാണ് ആകുന്നത്. ആ ബസുകളുടെ നല്ലകാലം ഓടിക്കഴിഞ്ഞു. ഇനി ആ 113 ബസുകൾ തിരിച്ചെടുക്കണമെന്ന് ഞങ്ങൾക്കില്ല. തർക്കുത്തരത്തിനോ ഗുസ്‌തി മത്സരത്തിനോ അല്ല ഉന്നയിച്ചത്. ബസുകൾ കെഎസ്‌ആർടിസി സ്റ്റാൻഡിലിടാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞതായി കണ്ടു. കെഎസ്‌‌ആർടിസി സ്റ്റാൻഡിലേ കിടക്കൂവെന്ന് ബസുകൾക്ക് നിർബന്ധമില്ല. നൂറോ ആയിരമോ ബസിടാൻ സ്ഥലം കോർപ്പറേഷനുണ്ട്. അങ്ങനെയൊരു ഘട്ടം വന്നാൽ അത് ചെയ്യും. എന്നാലിപ്പോൾ അത്തരത്തിലെ ആലോചനയില്ല’- വി വി രാജേഷ് വ്യക്തമാക്കി.

മേയർ വശ്യപ്പെട്ടാൽ 113 ബസുകളും 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്‌ക്കും പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും. കോർപ്പറേഷന് വണ്ടികൾ കൊടുത്താൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ലെന്നുമുള്ള ഗതാഗത മന്ത്രിയുടെ വാചകമടിക്ക് മറുപടി പറയുകയായിരുന്നു മേയർ വി വി രാജേഷ്.

Tags: KB Ganesh KumarAdv. VV Rajesh
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies