കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുകേസിൽ നടൻ ജയസൂര്യയ്‌ക്ക് കുരുക്ക് മുറുകുന്നു. കമ്പനിയിൽ നിന്നും ഒരു ഒരു കോടിയോളം രൂപ താരം പ്രതിഫലമായി കൈപ്പറ്റിയതായി ഇഡി കണ്ടെത്തി. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്.
തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സ്വാതിക് റഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നായിരുന്നു ഇടപാട്. എന്നാൽ ഒരു കോടി രൂപ വാങ്ങിയത് ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമായാണെന്നാണ് താരം മൊഴി നൽകിയിരിക്കുന്നത്.
ജയസൂര്യയുടെയും ഭാര്യയുടെയും സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് നടനെ വീണ്ടും ഇഡി ചോദ്യം ചെയ്യും















