തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ലെന്ന മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന് കടകംപളളി സമ്മാനങ്ങൾ കൈമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളാണിത്. പത്തനംതിട്ട മുൻ എംഎൽഎയായിരുന്നു രാജു എബ്രഹാമും കടകംപളളിക്കൊപ്പമുണ്ട്.
അതേസമയം, ചിത്രങ്ങൾ പുറത്തുവന്നതോടെ കടകംപള്ളി കൂടുതൽ പ്രതിരോധത്തിലാവുകയാണ്. ഇന്നലെ പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയെന്നായിരുന്നു കടകംപള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പിറന്നാൾ ആഘോഷത്തിനറെ ചിത്രം പുറത്തുവന്ന കാര്യം ചോദിച്ചോൾ
ഒന്നിലധികം തവണ പോയിട്ടുണ്ടെങ്കിൽ അത് സമ്മതിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നാണ് കടകംപള്ളി പറയുന്നത്.
കുട്ടിയുടെ പരിപാടി എന്ന് പറഞ്ഞത് ഇന്നലെ പിശക് പറ്റിയതാണ്. വീട്ടിൽ ഒരു ഫംഗ്ഷന് അന്നത്തെ പോറ്റി എന്നെ ക്ഷണിക്കുകയായിരുന്നു. ഒരു ഭക്തൻ എന്ന നിലയിൽ അല്ലാതെ എനിക്ക് അയാളെ അറിയില്ല. അച്ഛൻ പോറ്റിയുടെ എന്തെങ്കിലും ചടങ്ങിൽ പോയതാകും. സപ്തതി ആണെന്ന് കരുതുന്നു
ഗൺമാനും ഒപ്പമായാണ് പോയത്. സമ്മാനങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. അന്ന് പോറ്റി കളങ്കിതനാണെന്ന് ബോധ്യമില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അനാവശ്യമായി ഒരു ബന്ധവുമില്ലെന്നും കടകംപള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.















