പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്ത്. കോൺഗ്രസുകാരനായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവത്തുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കണമെന്ന് മുൻ എഐസിസി അംഗം വിജയൻ പൂക്കാടൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
പ്രവർത്തകർക്കും ജനങ്ങൾക്കും എന്തേങ്കിലും പ്രശ്നം വന്നാൽ ഓടിചെന്ന് സമീപിക്കുവാനും , അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിച്ചുകൊടുക്കുവാനും കഴിയുന്ന ഒരു എംഎൽഎ ആണ് ആവശ്യം .രാഷ്‌ട്രീയം സിനിമയല്ല. മഹാനായ സിനിമാക്കാരൻ രാമു കാര്യാട്ട് തൃശൂർ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കിട്ടിയത് വെറും പതിനാലായിരം വോട്ടാണ് സത്യൻ ,പ്രേമനസീർ , ഷീല , രാഗിണി , അടൂർ ഭാസി എന്നീ സിനിമയിലെ എല്ലാ നടീനടന്മാരും, പ്രവർത്തകരും പങ്കെടുത്ത പടുകൂറ്റൻ റാലികളും , പൊതുയോഗങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുകയും , പതിനായിര കണക്കിന് ജനങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു
അതു കൊണ്ട് പാലക്കാട് മണ്ഡലം പിടിച്ചെടുക്കണമെങ്കിൽ കോൺഗ്രസിൽ പ്രവർത്തിച്ച് പരിചയം ഉള്ള പ്രവർത്തകരെ സ്ഥാനാർത്ഥികൾ ആയി നിശ്ചയിക്കണം. രാഹുൽ മാങ്കൂട്ടം ജയിക്കുവാൻ കാരണം രാഹുൽ , കെഎസ്യു , യൂത്ത് കോൺഗ്രസ് എന്നിവിടങ്ങളിൽ സ്തുസ്ത്യർഹമായ സേവനം കാഴ്‌ച്ച വെച്ച് കോൺഗ്രസുകരുടെ ഇടയിൽ വലിയ അംഗീകാരം നേടിയ ആളായതു കൊണ്ടാണ്. ജില്ലയിൽ നിന്ന് പുറത്തു നിന്ന് വരുന്നവരാണെങ്കിൽ സംസ്ഥാന തലത്തിൽ അംഗീകാരമുള്ളവരും ,അറിയപ്പെടുന്നവരും ആയിരിക്കണം അല്ലെങ്കിൽ ബിജെപിയ്‌ക്ക് ആയിരിക്കും ഗുണം കിട്ടുക എന്നും മുൻ എഐസിസി അംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.















