കോഴിക്കോട്: ഫറോക്കിൽ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പിടിയിൽ. ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് ഇവർ മോഷ്‌ടിച്ചത്. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുത്തു.
മോഷ്ടിച്ച ബൈക്കുകളുടെ നമ്പർ പ്ലേറ്റ് മാറ്റിയും സ്പ്രൈ പെയിന്റ് അടിച്ച് രൂപമാറ്റം വരുത്തിയുമാണ് ഇവർ വില്പന നടത്തിയിരുന്നത്. 4000 – 10,000 രൂപയ്‌ക്കാണ് പിടിയിലായ വിദ്യർഥികൾ മോഷ്ടിച്ച ബൈക്കുകൾ വിറ്റിരുന്നത്















