തിരുവനന്തപുരം : ഭദ്രകാളിയെയാണ് വെച്ച് കളിച്ചതെന്നും വ്യാജ പ്രചരണങ്ങൾക്കുള്ള ശിക്ഷ ഭദ്രകാളി കൊടുക്കുമെന്നും വിശ്വാസി സമൂഹത്തിന്റെ വോട്ട് മുഴുവൻ വിശ്വാസ സംരക്ഷകനായ തനിക്ക് ലഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുല്ലൂരമ്പലത്തിലെ ഭദ്രകാളിക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ അതിന്റെ ഫലം ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മൂലൂർ ക്ഷേത്രത്തിലെ പൂജാരി ആയിരുന്ന വിഷ്ണു പോറ്റി ജീവനൊടുക്കിയത് കടകം പള്ളി സുരേന്ദ്രന്റെ ആചാര ലംഘനം ചോദ്യം ചെയ്തതിനെ തുടർന്ന് സിപിഐഎം പ്രവർത്തകർ നടത്തിയ മാനസിക പീഡനത്തെ തുടർന്നാണ് എന്നുള്ള വെളിപ്പെടുത്തലിനെത്തുടർന്ന് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
ആനയറ ക്ഷേത്രത്തിലെ സംഭവം നിർഭാഗ്യകരമാണെന്ന് സമ്മതിച്ച സുരേന്ദ്രൻ ആ വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടിവിയെയും കുറ്റപ്പെടുത്തി.
ജനം ടിവിയും ബിജെപി സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ അസത്യപ്രചരണങ്ങൾ നടത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിത്വം ഉറപ്പായ ഘട്ടം മുതൽ വ്യക്തിപരമായും രാഷ്‌ട്രീയപരമായും ആക്രമിക്കുന്നു എന്നും കടകംപള്ളി ആരോപിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപി പ്രക്ഷോഭം നടത്തി എന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ കടുത്ത പ്രാദേശിക വാദവും കടകം പള്ളി സുരേന്ദ്രൻ ഉയർത്തി. സുരേന്ദ്രൻ കടക്കമ്പള്ളിയിൽ ജനിച്ച് വളർന്നവനാണ്, കണ്ണൂരുകാരനായ മുരളീധരൻ എങ്ങനെ കഴക്കൂട്ടത്തെ കാര്യങ്ങൾ അറിയാൻ സാധിക്കും എന്നാണ് അദ്ദേഹം ചോദിച്ചത്. മുള്ളൂർ ക്ഷേത്രത്തിലെ ആത്മഹത്യ റിപ്പോർട്ട് ചെയ്തതിനു ജനം ടിവിക്കെതിരേ പ്രസ് കൗൺസിൽ ഓഫ്ഇന്ത്യയ്‌ക്ക് പരാതി നൽകി എന്നും കടകം പള്ളി പറഞ്ഞു.















