തൃശൂർ: തൃശൂർ മുണ്ടത്തിക്കോടിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെതുടർന്ന് പാലക്കാട് ജില്ലാ കളക്ടർ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ്, സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.
തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്‌ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാറമേക്കാവ് വെടിക്കെട്ടിന്റെ ലൈസൻസ് കെവിൻ സ്റ്റീഫൻ എന്നയാൾക്കാണ് നൽകിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിർമാണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്
. തിരുവമ്പാടി വിഭാഗം വെടിക്കെട്ടിൽ നിന്നും പൂർണമായും വിട്ടു നിൽക്കുമെന്ന് അറിയിച്ചു. പൂരം നടത്തണോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കട്ടെയെന്നാണ് അവരുടെ നിലപാട്.















