രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണിയായി 'കോക്രോച്ച് ജനത പാർട്ടി'; വിഘടനവാദവും അരാജകത്വവും ലക്ഷ്യമിട്ട് പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പുറത്ത്!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസുരക്ഷയ്‌ക്ക് വൻ ഭീഷണിയായി ‘കോക്രോച്ച് ജനത പാർട്ടി’; വിഘടനവാദവും അരാജകത്വവും ലക്ഷ്യമിട്ട് പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പുറത്ത്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2026, 05:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും വൻ വെല്ലുവിളി ഉയർത്തിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ ‘കോക്രോച്ച് ജനത പാർട്ടി’ എന്ന വിഘടനവാദ പ്രസ്ഥാനത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. കേവലം ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയോ വിനോദോപാധിയോ എന്ന നിലയിലല്ല ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. മറിച്ച്, രാജ്യത്ത് അരാജകത്വവും വിഘടനവാദവും അഴിച്ചുവിടാൻ അന്താരാഷ്‌ട്ര തലത്തിൽ ബന്ധമുള്ള ദേശവിരുദ്ധ ശക്തികൾ ഇതിന് പിന്നിൽ കരുക്കൾ നീക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷയും സമാധാനവും മുൻനിർത്തി ബി.ജെ.പി സർക്കാർ മുന്നോട്ട് പോകുമ്പോൾ, അതിനെ അസ്ഥിരപ്പെടുത്താൻ വിദേശത്തു നിന്നടക്കം ഈ ദേശവിരുദ്ധ കൂട്ടായ്മയ്‌ക്ക് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന സൂചനകളും റിപ്പോർട്ടിലുണ്ട്. യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനും, രാജ്യത്തെ പരമാധികാര ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ അവരെ ആയുധമാക്കാനുമാണ് ഈ സംഘം ശ്രമിക്കുന്നത്. അതിനായി ഈയിടെ ഉണ്ടായ നീറ്റ് പരീക്ഷാ വിവാദങ്ങളെപ്പോലും ജനങ്ങൾക്കിടയിൽ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് സർക്കാരിനെതിരെ വെല്ലുവിളി ഉയർത്താൻ ഇവർ ആസൂത്രിതമായി ഉപയോഗിച്ചു.

ഏറ്റവും ഗൗരവമേറിയ കാര്യം, ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഔദ്യോഗിക ചിഹ്നങ്ങളോടും ദേശീയ ചിഹ്നങ്ങളോടും സാമ്യമുള്ള അടയാളങ്ങളാണ് ഇവർ കൃത്യമായ ഗൂഢലക്ഷ്യത്തോടെ ഉപയോഗിക്കുന്നത് എന്നാണ്. നിലവിൽ സി.ജെ.പിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അംഗങ്ങളായവരിൽ ഭൂരിഭാഗം പേരും പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യസുരക്ഷയെ എത്രത്തോളം ബാധിക്കുന്ന ഒന്നാണെന്നത് അതീവ ഉത്കണ്ഠാജനകമാണ്.

ഈ രാജ്യദ്രോഹ പ്രസ്ഥാനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ചാലകശക്തി നേരത്തെ ആം ആദ്മി പാർട്ടിയുടെ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായിരുന്ന ദീപക് എന്ന വ്യക്തിയാണ്. ഇയാൾക്ക് കൃത്യമായ ദേശവിരുദ്ധ അജണ്ടകളുണ്ടെന്ന് വ്യക്തമാണ്. ഇതിന് പുറമെ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുകൾ ഈ വിഘടനവാദ ഗ്രൂപ്പിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ഐ.ബി റിപ്പോർട്ട് ചെയ്യുന്നു. മോദി സർക്കാരിന്റെ വികസനക്കുതിപ്പിലും ജനപ്രീതിയിലും അസൂയപൂണ്ട പ്രതിപക്ഷ പാർട്ടികൾ, രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം രാജ്യദ്രോഹ ശക്തികൾക്ക് കുടപിടിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ റിപ്പോർട്ടുകൾ.

Tags: CJP
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies