രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി ജി. സുധാകരൻ ; ഹരിപ്പാട് മെഡിക്കൽ കോളേജ് അനാവശ്യം ; ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് ആവശ്യമില്ല; എംഎൽഎയുടെ ഭരണസ്വാധീനമുപയോഗിച്ച് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് വിഷയത്തിൽ രമേശ് ചെന്നിത്തലക്ക് പാരയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. . ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമാണ് ജി സുധാകരൻ ഉയർത്തുന്നത്. ഒരു ജില്ലയിൽ തന്നെ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യമില്ലെന്നും നിലവിലെ ആലപ്പുഴ (വണ്ടാനം) മെഡിക്കൽ കോളേജ് ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വണ്ടാനം മെഡിക്കൽ കോളേജ് നിലവിൽ അതീവ ശോചനീയാവസ്ഥയിലാണെന്നും അതിന്റെ നവീകരണത്തിനായി താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും സുധാകരൻ ആരോപിച്ചു. നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താതെ പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് വെറും 15 കിലോമീറ്റർ ദൂരപരിധിയിലാണ് ഹരിപ്പാട് പദ്ധതി വരുന്നതെന്നും, ഇത് അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക എംഎൽഎയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയുടെ താൽപ്പര്യപ്രകാരമാണ് സ്വന്തം മണ്ഡലത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജ് പദ്ധതി രൂപപ്പെടുത്തിത് , പിന്നീട് വന്ന എൽഡിഎഫ് സർക്കാർ പദ്ധതി ഉപേക്ഷിക്കുകയും ഭൂമി ഇടപാടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്നത്തെ എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന ജി. സുധാകരൻ തന്നെയായിരുന്നു അന്വേഷണ നടപടികൾക്ക് മുൻകൈ എടുത്തിരുന്നത്.

കരിമണൽ ഖനനം സ്വകാര്യ മേഖലയ്‌ക്ക് വിട്ടുനൽകാനുള്ള ബജറ്റ് നിർദേശത്തോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. മുൻപ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരിമണൽ അനുവദിക്കുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയ്‌ക്ക് അനുകൂലമാകുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Share